ന്യൂദല്‍ഹി: യാത്രാ, ചരക്ക് കൂലി വര്‍ദ്ധിപ്പിക്കാതെ, സുരക്ഷയ്ക്കും നവീകരണത്തിനും മുന്‍തൂക്കം നല്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ റെയില്‍ ബജറ്റ് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പുതിയ ട്രെയിനുകളും കൂടുതല്‍ കോച്ചുകളും പ്രഖ്യാപിച്ച ബജറ്റില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും പ്രദാനം ചെയ്യുന്നു. സാധാരണക്കാരന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ബജറ്റ് പ്രസംഗം ആരംഭിച്ചുകൊണ്ട് മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വരൂ, ഒരുമിച്ച് കുറച്ചു പുതിയ കാര്യങ്ങള്‍ ചെയ്യാം- റെയില്‍വേയുടെ പുനരേകീകരണവും പുനരുജ്ജീവനവും ലക്ഷ്യമിട്ടുള്ള ബജറ്റ് രാജ്യത്തിന് സമര്‍പ്പിച്ചുകൊണ്ട് സുരേഷ് പ്രഭു വ്യക്തമാക്കി.
കേരളത്തിന് 1,300 കോടിപാതയിരട്ടിപ്പിക്കലിന് മുന്‍തൂക്കം
ന്യൂദല്‍ഹി: വികസനത്തിനും സുരക്ഷയ്ക്കും നിലവിലുള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിനും മുന്‍തൂക്കം നല്കുന്ന റെയില്‍ബജറ്റില്‍ കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് വലിയ തോതിലാണ് പണം വകയിരുത്തിയിരിക്കുന്നത്. മൊത്തം ആയിരത്തിമുന്നൂറിലേറെ കോടി രൂപയാണ് പല പദ്ധതികള്‍ക്കായി കേരളത്തിന് നല്‍കിയത്.മുളന്തുരുത്തി മുതല്‍ ചിങ്ങവനം വരെയുള്ള പാതകളുടെ, ഇപ്പോള്‍ അതിവേഗം നടന്നുവരുന്ന ഇരട്ടിപ്പിക്കല്‍ ജോലിക്ക് ഇരുന്നൂറു കോടിയിലേറെ രൂപയാണ് നീക്കിവെച്ചത്.
തിരുനാവായ-ഗുരുവായൂര്‍ പാതയ്ക്ക് അഞ്ച് കോടി വകയിരുത്തിയ ബജറ്റില്‍ അങ്കമാലി-ശബരിമല പാതയ്ക്ക് 20 കോടി രൂപയും മാറ്റിവച്ചു.കൊല്ലം-തിരുനെല്‍വേലി-തെങ്കാശി-വിരുദുനഗര്‍ പാത ഗേജ് മാറ്റത്തിന് 101 കോടിയാണ് നല്‍കിയത്. അന്‍പതോളം മേല്‍പ്പാലങ്ങള്‍ക്കും തുക ലഭിച്ചു.മൊത്തം ദക്ഷിണ റെയില്‍വേയ്ക്ക് ലഭിച്ചത് 1465.50 കോടി രൂപയാണ്.
അവ ഇങ്ങനെ:
പുതിയ ലൈനുകളുടെ നിര്‍മ്മാണം- 75.37കോടി. ഗേജ്മാറ്റം- 344കോടി
പാതയിരട്ടിപ്പിക്കല്‍-530.19 കോടി.
ലെവല്‍ക്രോസുകളിലെ റോഡ് സുരക്ഷ- 38.68കോടി
റോഡ് ഓവര്‍/ അണ്ടര്‍ ബ്രിഡ്ജുകള്‍-252.71 കോടി.
ട്രാക്ക് പുതുക്കല്‍-219.46 കോടി.
ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷിന്- 5കോടി.
- 139 എന്ന നമ്പര്‍ വഴി ടിക്കറ്റ് റദ്ദാക്കാന്‍ സൗകര്യം
- സുരക്ഷ കണക്കിലെടുത്ത് സ്ത്രീ കമ്പാര്‍ട്ടുമെന്റുകള്‍ ട്രെയിനുകളുടെ മധ്യഭാഗത്താക്കും.
- കോച്ചുകളില്‍ ജിപിആര്‍എസ്
- ട്രെയിനുകളില്‍ എഫ്എം റേഡിയോ സര്‍വ്വീസുകള്‍
- സ്വച്ഛ് ഭാരത് പദ്ധതി വഴി 17,000 ബയോ ടോയ്ലറ്റുകള്
- മുതിര്‍ന്ന പൗരന്മാര്ക്ക് റിസര്‍വേഷനില്‍ 50 ശതമാനം വര്‍ദ്ധന
- ഈ വര്‍ഷം നൂറും അടുത്ത വര്‍ഷം നാനൂറും സ്റ്റേഷനുകളില്‍ വൈഫൈ
- കോച്ചുകളില്‍ അനൗണ്‍സ്മെന്റ്
- മുതിര്‍ന്ന പൗരന്മാര്ക്ക് ലിഫ്റ്റ്, എസ്കലേറ്റര്‍ സൗകര്യം
- മുതിര്‍ന്ന യാത്രക്കാര്‍ക്ക് ലോവര്‍ ബെര്‍ത്തുകളില്‍ 50 ശതമാനം റിസര്‍വേഷന്‍
- മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ സാരഥി പദ്ധതി
- 400 സ്റ്റേഷനുകളില്‍ പിപിപി മോഡല്‍ വികസനം
- രാജ്യമൊട്ടാകെ എല്ലാ ദിവസവും 24 മണിക്കൂറും ഹെല്പ്പ്ലൈന്
- 2500 സ്റ്റേഷനുകളില്‍ കുടിവെള്ള വിതരണ യന്ത്രങ്ങള്‍
- ഐആര്‍സിടിസിയുടെ ഭക്ഷണ വിതരണം കൂടുതല്‍ സ്റ്റേഷനുകളില്‍
- പോര്‍ട്ടര്‍മാര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്, പേര് കൂലിയെന്ന് മാറ്റി സഹായക് എന്നാക്കും, അവര്‍ക്ക് യൂണിഫോം
- ട്രെയിന്‍ വരുന്നതും പോകുന്നതും അറിയിക്കാന്‍ പാസഞ്ചര്‍ അലേര്‍ട്ട് എസ്എംഎസ്
- വനിതകള്‍ക്ക് ടിക്കറ്റ് റിസര്‍വേഷനില്‍ 33 ശതമാനം സംവരണം
- ജനനീ പദ്ധതി: കുരുന്നുകള്‍ക്ക് ബേബിഫുഡ്, ചൂടു പാല് ലഭ്യമാക്കും
- സാധാരണ ടിക്കറ്റ് എടുക്കാന്‍ മൊബൈല്‍ ആപ്പ്
- 1780 ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രങ്ങള്‍ കൂടി.
- 2800 കിലോമീറ്റര്‍ പുതിയ പാത, 1000 കിലോമീറ്റര്‍ ഈ വര്‍ഷം കമ്മീഷന് ചെയ്യും.
- 2020 ഓടെ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കും.
- തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്കു നീക്കത്തിന് കൂടുതല്‍ പാതകള്‍
- 2000 കിലോമീറ്റര്‍ പാത വൈദ്യുതീകരിക്കും
- മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍, 40000 കോടി രൂപ മുടക്കി രണ്ട് ട്രെയിന്‍ എന്ജിന് ഫാക്ടറികള്‍.
- ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം രൂപ നിക്ഷേപിക്കും.
- കരാറുകള്‍ എല്ലാം ഓണ്‍ലൈനില്‍, അങ്ങനെ നടപടികളെല്ലാം സുതാര്യമാക്കും.
- 2017ല്‍ ഒന്‍പതു കോടി തൊഴിലവസരം സൃഷ്ടിക്കും.
- സംസ്ഥാനങ്ങളുമായി ചേര്‍ന്ന് 92,174 കോടിയുടെ 44 പുതിയ പദ്ധതികള്‍
- തീര്‍ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ആസ്താട്രെയിനുകള്
- 130 കിലോമീറ്റര്‍ വേഗതയിലോടുന്ന തേജസ് ട്രെയിനുകള്‍
- തേര്‍ഡ് എസി മാത്രമുള്ള ഹംസഫര്‍ എക്സ്പ്രസുകള്‍
- 20000 സ്റ്റേഷനുകളില്‍ 20000 ഡിസ്പ്ളേ സ്ക്രീനുകള്‍
- ലോക്കോപൈലറ്റുമാര്ക്ക് ടോയ്ലറ്റുകളും എ.സി കാബിനും.
- ചരക്ക് ട്രെയിനുകള്‍ക്കും ഇനി സമയക്രമം.
- 2015-16 ബജറ്റിലെ 139 പ്രഖ്യാപനങ്ങള്‍ നടപ്പാക്കി റെക്കോര്‍ഡിട്ടു.
- ബയോ വാക്വം ടോയ്ലറ്റുകള് 1,000 ട്രെയിനുകളില്‍.
- എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തത്കാല്‍ കൗണ്ടറുകളിലും സിസിടിവികള്‍.
- കാറ്ററിംഗ് യൂണിറ്റുകളില്‍ എസ്സി/എസ്ടി, ഒബിസി, വനിതാ സംവരണം.
- ട്രെയിനുകളില്‍ ഓട്ടോമേറ്റിക് ഡോറുകള്‍.
- റെയില്‍വേയ്ക്ക് ഇനി കസ്റ്റമര്‍ മാനേജര്‍മാര്‍.
- ചെന്നൈയില്‍ റെയില്‍ ഓട്ടോ ഹബ്ബ്.
- ക്ലീന്‍ മൈ കോച്ച് എസ്എംഎസ് സര്‍വ്വീസ്
- റെയില്‍വേ ബോര്‍ഡ് പുനഃസംഘടിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: