നാദാപുരം : അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിഷ്ണുമംഗലം പുഴക്ക് ഭീഷണിയാകുന്നു.വടകരയിലേക്കുള്ള കുടിവെള്ള വിതരണത്തിനായി ജലം സംഭരിക്കാന്‍ ജലസേചന വകുപ്പ് ബണ്ട് നിര്‍മിച്ചതോടെയാണ് പുഴയുടെ നാശം ആരംഭിച്ചത് .നേരത്തെ താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ചാണ് ജലം സംഭരിച്ചിരുന്നത് .
പിന്നീട് സ്ഥിരം ബണ്ട് നിര്‍മ്മിക്കുകയായിരുന്നു .ബണ്ട് നിര്‍മാണത്തിലുള്ള അശാസ്ത്രീയത പരിസരമാകെ വെള്ളപ്പൊക്കത്തിനിടയാക്കുകയും ഇരുകരകളുടെയും തകര്ച്ചയ്ക്കിടയാക്കുകയും ചെയ്തിരുന്നു ഇതേ തുടര്‍ന്ന്വെള്ളം ഒഴുകിപ്പോകാന്‍ ബണ്ടിന്റെ വീതി കൂട്ടി സ്ഥിരം കനാല്‍ പണിതെങ്കിലും വെള്ളം കുത്തി ഒലിച്ചു പ്രത്യേക ചാലുകള്‍ രൂപപ്പെട്ടതോടെ മധ്യഭാഗത്ത് കല്ലുകളും മണ്ണും അടിഞ്ഞു കൂടി തുരുത്തായി മാറിയിരിക്കുകയാണ് .
ഇതോടെ ബണ്ടിനു താഴ് ഭാഗത്ത് പുഴയെ ആശ്രയിച്ചു കൃഷി ചെയ്യുന്ന കര്‍ഷകരും സമീപത്തുള്ള വീട്ടുകാരും വെള്ളത്തിന്റെ ലഭ്യത കുറഞ്ഞ് പ്രയാസപ്പെടുകയാണ്.
ബണ്ട് നവീകരണത്തിന്റെ പേരില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് രൂപയാണ് ജലസേചന വകുപ്പ് ഇവിടെ ചെലവഴിക്കുന്നത് . എന്നാല്‍ പുഴയില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടി പുഴയുടെ ആഴം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ് . നാല് മീറ്റര്‍ ഉയരത്തിലാണ് നേരത്തെ ബണ്ട് പണിതതെങ്കിലും മഴയോടൊപ്പം ഒഴുകിയെത്തുന്ന മണ്ണ് ഇവിടെ അടിഞ്ഞു കൂടി പുഴയുടെ ആഴം പകുതിയായി കുറഞ്ഞിരിക്കുകയാണ്. മണ്ണ് നീക്കം ചെയ്തു പുഴയുടെ ആഴം കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: