തൊടുപുഴ: തൊടുപുഴ നഗരസഭയുടെ 2016-17 പദ്ധതി വര്‍ഷത്തേയ്ക്കുള്ള ബജറ്റ് മുനിസിപ്പല്‍ വൈസ് ചെയര്മാന് റ്റി.കെ സുധാകരന് നായര്‍ അവതരിപ്പിച്ചു. 621814366 രൂപ വരവും 589084000 രൂപ ചെലവും 32730366 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. മോദി സര്‍ക്കാരിന്റെ എല്ലാവര്ക്കും പാര്‍പ്പിടം പദ്ധതിയില്‍ (പിഎംഎവൈ) 10 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതി വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഭവന രഹിതരുടെ ദുരിതത്തിന് പരിഹാരമുണ്ടാക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. സ്വഛ് ഭാരത് പദ്ധതിക്കായി 15 ലക്ഷം രൂപ മാത്രമാണ് വകകൊള്ളിച്ചിരിക്കുന്നത്. തൊടുപുഴയുടെ കിഴക്കന്‍ മേഖലയുടെ വികസനം ലക്ഷ്യമാക്കി മങ്ങാട്ടുകവലയില്‍ ബസ് സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിനായി 11 കോടി അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പല ബജറ്റുകളിലും ഇതിനായി തുക അനുവദിക്കാറുണ്ടെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിരുന്നില്ല. ലാന്‍സ് നായിക് പി.കെ സന്തോഷ്കുമാര്‍ സ്മാരക കാര്‍ഗില്‍ രക്ത സാക്ഷി മണ്ഡപം നവീകരിക്കുന്നതിന് രണ്ട് ലക്ഷം വകകൊള്ളിച്ചിട്ടുണ്ട്. ജവാന്മാരുടെ സ്മരണയ്ക്കായി മറ്റൊരു രക്തസാക്ഷി മണ്ഡപം കൂടി നിര്‍മ്മിക്കാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. നഗരപരിധിയിലെ പ്രധാന ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 30 ലക്ഷവും എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് ഒരു ലക്ഷവും അനുവദിച്ചിട്ടുണ്ട്.
നഗരത്തിലെ ഓടകളുടെ ശുചീകരണത്തിന് 20ലക്ഷം, പ്രധാന ജംഗ്ഷനുകളിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എട്ട് ലക്ഷം,മാര്‍ക്കറ്റ് റോഡ്-കാഞ്ഞിരമറ്റം ബൈപ്പാസ് ലിങ്ക് റോഡിനായി വസ്തു ഏറ്റെടുക്കുന്നതിന് 10 ലക്ഷം, വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 20 ലക്ഷം, പഴയ ബസ് സ്റ്റാന്റ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് പണയുന്നതിന് 25 ലക്ഷം, തൊടുപുഴയാറില്‍ ടൗണ്‍ഹാളിന് സമീപം അവസാനിക്കുന്ന ഓടയില്‍ നിന്നും മലിന ജലം ശുദ്ധീകരിച്ച് പുഴയിലേക്ക് ഒഴുക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് 30 ലക്ഷം, കുളിക്കടവുകളുടെ നവീകരണത്തിന് 10 ലക്ഷം, മുനിസിപ്പല്‍ പാര്‍ക്കിന്റെ നവീകരണത്തിനായിി
10 ലക്ഷം, ഗാര്‍ഹിക ബയോഗ്യാസ് പ്ലാന്റുകള്‍ക്കായി 10 ലക്ഷം, മെയിന്‍ റോഡുകളിലെ ലൈറ്റുകള്‍ സമ്പൂര്‍ണ്ണമായി എല്ഇഡിയാക്കുന്നതിന് 20 ലക്ഷം, ആധിക അറവ് ശാലയ്ക്ക് 10 ലക്ഷം, പുതിയ അങ്കണവാടികള്‍ നിര്‍മ്മിക്കുന്നതിനും സ്ഥലം ഏറ്റെടുക്കുന്നതിനുമായി 20 ലക്ഷം, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 20 ലക്ഷം, മുനിസിപ്പല്‍ ഓഫീസ് അനസ്ക് മന്ദിരം നിര്‍മ്മാണത്തിനും സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കുന്നതിനും ഒരു കോടി, 35 വാര്‍ഡുകളിലെയും തെരുവ് വിളക്കുകള്‍ നവീകരിക്കുന്നതിന് 60 ലക്ഷം എന്നിവയാണ് പ്രധാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: