പറവൂര്‍: ആദര്‍ശ രാഷ്ട്രീയമല്ല അവസരവാദ രാഷ്ട്രീയമാണ് ഇന്ന് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശന്. സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഭായിമാരാണ്. കേരളത്തില്‍ ബാലകൃഷ്ണപിള്ളയെ അഴിമതിയുടെ പേരില്‍ കോടതി കയറ്റി ജയിലിലടച്ച അച്ച്യുതാനന്ദനാണ് ബാലകൃഷ്ണപിള്ളയെ കൈപിടിച്ച് കൂടെ കൂട്ടിയിരിക്കുന്നത്. ഈ അവസരവാദ രാഷ്ട്രീയമാണ് താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദുമഹാ സംഗമം 2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
കേരള നവോത്ഥാനം ഹിന്ദു ഐക്യത്തിലൂടെ മാത്രമേ സാധിക്കൂ. ജന്മം കൊണ്ട് ഹിന്ദുവായാല്‍ പോരാ കര്‍മ്മം കൊണ്ട് ഹിന്ദുവാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉമ്മന്‍ ചാണ്ടി അഞ്ച് കൊല്ലം ഭരിച്ചത് രണ്ടാളുടെ ഭൂരിപക്ഷം കൊണ്ടാണ്. പിണറായി വിചാരിച്ചാല്‍ ഭരണം മറിച്ചിടാന്‍ സാധിക്കുമായിരുന്നു. പക്ഷെ അച്ച്യുതാനന്ദന് മുഖ്യമന്ത്രിയാകാതിരിക്കാനാണ് പിണറായി അത് ചെയ്യാതിരുന്നത്. ഈ മന്ത്രിസഭയില്‍ കള്ളനെയും, മറുതയും അഴിമതിക്കാരും പെണ്ണ് പിടിയന്മാരേയും ഒരുമിച്ച് കൊണ്ടുപോകുന്ന മുഖ്യമന്ത്രി മിടുക്കനാണെന്നാണ് താന്‍ പറഞ്ഞത് .
ബിഡിജെഎസ് കേരളം ഭരിക്കും. ഞങ്ങള്‍ ചേരേണ്ടവരുടെ കൂടെ തന്നെ ചേരും. അതു കൊണ്ടാണ് നമ്മള് ഒരുമിച്ച് ഇവിടെ കൂടിയിരിക്കുന്നത്. നമ്മുടെ വോട്ടു കൊണ്ട് കണ്ടവന് ഭരിക്കണ്ട നമുക്ക് ഭരിക്കണം വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
എണ്ണായിരത്തി ഇരുനൂറ് കോടി രൂപയാണ് പാവങ്ങള്‍ക്ക് മൈക്രോഫിനാന്‍സ് വഴികൊടുത്തത്. ഇതിനെ തകര്‍ക്കാനുള്ള ശ്രമത്തിനു പിന്നില്‍ ഇവിടെ പട്ടിണിയും ദാരിദ്ര്യവും നിലനിന്നാല്‍ മാത്രമേ കമ്മ്യൂണിസം നിലനില്‍ക്കൂ. അതു കൊണ്ടാണ് അച്ചുതാനന്ദന് കേസുമായി പോയത് . സ്വാഗതസംഘം ചെയര്മാന് സി.എന്‍. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു ആമുഖ പ്രസംഗം നടത്തി. ആയിരം അമ്മമാര്‍ ദൈവദശകം ആലപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ജനറല്‍ സെക്രട്ടറി എം.സി. സാബു ശാന്ത്രി സ്വാഗതം പറഞ്ഞു. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി. ബാബു ഹിന്ദു ഐക്യ സന്ദേശം നല്കി. ആഴ് വാഞ്ചേരി കൃഷ്ണന് തമ്പ്രാക്കള്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പറവൂര്‍ തമ്പുരാന് പൃഥിരാജ് രാജയെ ചടങ്ങില്‍ ആദരിച്ചു .
വേഴപറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, കെ.കെ. അനിരുദ്ധന്തന്ത്രി, രംഗദാസപ്രഭു, വി.എസ്. രാധാകൃഷ്ണന്, പി.ഡി.സോമകുമാര്‍, പങ്കജാക്ഷന് ഉണ്ണി, സന്ദീപ് അര്.കുറുപ്പ്, സി.ജി. ശശിധരന്, കെ.പി. സുരേഷ്, എം.പി.അപ്പു, കെ.ആര്.രമേഷ് കുമാര്‍, എ.ബി. ബിജു, ശ്രീകല മനോജ് ,ഷീജ ബിജു, എസ്.ദിവാകരന്‍പിള്ള,കെ.കെ. ശിവശങ്കരന്, പറവൂര്‍ ജേ്യാതിസ്, പ്രൊഫ.എം. മോഹന്‍, അഡ്വ. മോഹന്‍ദാസ്, തമ്പി കല്ലുപുറം ,ക്യാപ്റ്റന്‍ സുന്ദര്‍ജി, ടി.വി. വേണു ,പി.എസ് .ജയരാജ് , ഷൈജു മനക്കപടി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: