മിര്‍പൂര്‍: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന പോരാട്ടം ഇന്ന്. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ് ഇന്നത്തെ സൂപ്പര്‍ പോരാട്ടം. ഒരു വര്‍ഷത്തിനുശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഒരു മത്സരം കളിക്കുന്നത്. 2015െല ഏകദിന ലോകകപ്പിലായിരുന്നു അവസാനമായി ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ അരങ്ങേറിയത്. അഡ്ലെയ്ഡില് നടന്ന കളിയില്‍ ഇന്ത്യ 76 റണ്‍സിന് വിജയിക്കുകയും ചെയ്തു. ട്വന്റി 20യില്‍ ഇന്ത്യ-പാക് മത്സരം അവസാനമായി നടന്നത് 2014 മാര്‍ച്ചിലാണ്. ബംഗ്ലാദേശില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നടന്ന കളിയില്‍ ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു. അതേ വേദിയിലാണ് ഇന്നത്തെ പോരാട്ടം അരങ്ങേറുന്നത്.
ആറ് തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഇതിന് മുമ്പ് ട്വന്റി 20യില്‍ ഏറ്റുമുട്ടിയത്. അഞ്ച് തവണ വിജയം ഇന്ത്യക്കൊപ്പം നിന്നപ്പോള്‍ ഒരിക്കല്‍ പാക്കിസ്ഥാന് ജയിച്ചു.
ഏഷ്യാകപ്പിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ഈ മത്സരത്തില്‍ നിരവധി പാളിച്ചകള്‍ ഇന്ത്യക്ക് സംഭവിച്ചിരുന്നു. പ്രത്യേകിച്ച് ബാറ്റിങില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മയും ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡെയും ഒഴിച്ച് ക്രീസിലെത്തിയ ബാറ്റ്സ്മാന്മാര് മുഴുവന്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടപ്പോള്‍ ബൗളര്‍മാരുടെ മിടുക്കിലായിരുന്നു ധോണിയും കൂട്ടരും ജയിച്ചുകയറിയത്. ഹാര്‍ദിക് പാണ്ഡെ ഓള്‍റൗണ്ടര്‍ നിലവാരത്തിലേക്ക് വളര്‍ന്നുവരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ബൗളര്‍മാരില്‍ 36-ാം വയസ്സിലെത്തിനില്‍ക്കുന്ന ആശിഷ് നെഹ്റയുടെ പ്രകടനം ഏറെ എടുത്തുപറയേണ്ടതാണ്. മൂന്ന് വിക്കറ്റാണ് നെഹ്റ വീഴ്ത്തിയത്. നെഹ്റക്കൊപ്പം ജസ്പ്രീത് ബുംമ്റയും ഹാര്‍ദികും അശ്വിനും മികച്ച ബൗളിങാണ് കാഴ്ചവെച്ചത്. എന്നാല്‍ പാക്കിസ്ഥാനെതിരെ ബാറ്റിങിലെ കുറവുകള്‍ പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്.
മറുവശത്ത് ഇംഗ്ലണ്ടിനോടും ന്യൂസിലാന്‍ഡിനോടും പരമ്പര നഷ്ടമായതിന്റെ ക്ഷീണത്തിലാണ് പാക്കിസ്ഥാന്. ഷാഹിദ് അഫ്രീദി നയിക്കുന്ന പാക് നിരയില്‍ മികച്ച താരങ്ങളാണ് അണിനിരക്കുന്നത്. അഫ്രീദിക്ക് പുറമെ ഷൊഐബ് മാലിക്ക്, സര്‍ഫ്രാസ് അഹമ്മദ്, ഉമര്‍ അക്മല്‍, മുഹമ്മദ് ഹഫീസ് എന്നിവരാണ് ബാറ്റിങിലെ പ്രധാനികള്‍. ബൗളിങ് നിരയും കരുത്തുറ്റതാണ്. അന്‍വര്‍ അലി, മുഹമ്മദ് ഇര്ഫാന്, മുഹമ്മദ് സാമി, വഹാബ് റിയാസ് എന്നിവരടങ്ങുന്ന പേസര്‍മാരും ഷര്‍ജീല്‍ ഖാന്, ക്യാപ്റ്റന്‍ അഫ്രീദി, ഇമാദ് വാസിം എന്നിവരടങ്ങിയ സ്പിന്‍ നിരയും കരുത്തുറ്റതാണ്. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏത് മത്സരത്തില്‍ ഏറ്റുമുട്ടുമ്പോഴും അതിന് വൈകാരികമായ മറ്റൊരു തലം കൈവരുമെന്നതിനാല്‍ പോരാട്ടം ഏറെ ആവേശകരമാകുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: