ചേര്‍ത്തല: സിപിഎം ഗുണ്ടകള്‍ ക്ഷേത്രത്തിനുള്ളില്‍ പൂജാരിമാരെ പൂട്ടിയിട്ടു, ഇതേ തുടര്‍ന്ന് പൂജ മുടങ്ങി. പുത്തനമ്പലം ഇല്ലത്ത് കാവ് കൈലാസം ക്ഷേത്രത്തിലാണ് ഒരു വിഭാഗം അതിക്രമം കാട്ടിയത്.
അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള മാടശേരി ഇല്ലം വകയായ ക്ഷേത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ നാളുകളായി സിപിഎം നേതൃത്വത്തില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിനെ എതിര്‍ത്തതിന്റെ പേരിലാണ് പൂജാരിമാരെ ക്ഷേത്രത്തിലിട്ട് പൂട്ടിയതെന്നും വിശ്വാസികള്‍ പറഞ്ഞു. ക്ഷേത്രത്തില്‍ സൂക്ഷിച്ചിരുന്ന വഴിപാടിന്റെയും മറ്റ് രസീതുകളും ഇവര്‍ അപഹരിച്ചു. മുഹമ്മ പോലീസ് സ്ഥലത്തെത്തിയാണ് പൂജാരിമാരെ മോചിപ്പിച്ചത്. മാടശേരി ഇല്ലത്തിന്റെ കുടുംബസ്വത്തായിരുന്ന ഒരേക്കര്‍ തൊണ്ണൂറു സെന്റ് സ്ഥലത്ത് അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പാണ് ക്ഷേത്രം നിര്‍മിച്ചത്. കുടുംബം വക രൂപീകരിച്ച ട്രസ്റ്റാണ് ക്ഷേത്രത്തിന്റെ ഭരണ ചുമതല വഹിച്ചിരുന്നത്. വിശ്വാസികളുടെ സഹകരണത്തോടെയും ക്ഷേത്ര വരുമാനത്തില്‍ നിന്നും സപ്താഹം അടക്കമുള്ള ചടങ്ങുകളും വര്‍ഷം തോറും നടത്തിയിരുന്നു.
സപ്താഹത്തില് നിന്നും ബാക്കി വരുന്ന പണം കൊണ്ട് നിര്‍മിച്ച ഒറ്റമുറി ഓഫീസ് സാമൂഹ്യവിരുദ്ധര്‍ കയ്യടക്കിയ നിലയിലാണ്. കുറെ നാളുകളായി പ്രദേശത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ക്ഷേത്രഭരണം കയ്യടക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുടുംബ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുള്ള സപ്താഹ യജ്ഞത്തിന്റെ ചടങ്ങുകള്‍ തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശ്വാസികള്‍ പറഞ്ഞു. നിത്യപൂജ തടസപ്പെടുത്തുന്ന പാര്‍ട്ടി നേതാക്കളുടെ നടപടിക്കെതിരെ പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രസ്റ്റ് ഭാരവാഹികളും വിശ്വാസികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: