കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ പ്ലാന്റിലെ കരാര്‍ തൊഴിലാളികളുടെ സമരം അവസാനിച്ചു. പ്ലാന്റിനകത്തു നിന്നു സിലിണ്ടറുകള്‍ ലോറികളിലേക്ക് ലോഡിംഗിനായി എത്തിക്കുന്ന കണ്വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറിത്തൊഴിലാളികള്‍ വിസമ്മതിച്ചതാണ് പ്രശ്നത്തിനു കാരണമായത്.
വിതരണക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടതോടെയാണ് ലോറിത്തൊഴിലാളികള്‍ ജോലിക്ക് കയറിയത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി മൂന്നാം ദിവസവും തടസപ്പെട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു.
അതേസമയം സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ മറ്റൊരു സമരത്തിലേക്ക് നയിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: