ലൗകികവും വൈദികവും ആത്മീയവുമായ കര്‍മ്മങ്ങള്‍ ഫലം ആഗ്രഹിക്കാതെ ഭഗവദാരാധനയായി അനുഷ്ഠിക്കുകയാണ്കര്മ്മയോഗത്തെ ഭക്തിയോഗമായിമാറ്റാനുള്ള വഴിഎന്നാണ് ഗീതയുടെ ആകെയുള്ളതാല്പര്യം. ആ ആരാധന തുടങ്ങിക്കഴിഞ്ഞ് നിര്‍ത്തേണ്ടി വന്നാല്‍, പൂര്‍ണ്ണമാവാതെ വന്നാല്‍ പ്രത്യക്ഷമായ ദോഷം സംഭവിക്കില്ലേ? പിന്നെ ആരാധനയ്ക്ക് എങ്ങനെ കര്‍മ്മ ബന്ധത്തെ- സംസാരത്തെ- ഇല്ലാതാക്കാന്‍ കഴിയും?
ഇഹ ഭഗവദാരാധനാരൂപമായ കര്‍മ്മയോഗത്തില്‍ പ്രത്യക്ഷമായ ദോഷം വരില്ല. കാരണം നിഷ്കാമമാണ് ഈ കര്‍മ്മം. -ലൗകികവും വൈദികവും (ഉന്നതലോകങ്ങളിലെ സുഖം) ആത്മീയവും(അഷ്ടൈശ്വര്യ സിദ്ധി മുതലായവ) ആയ ഒരുകാര്യത്തിനും വേണ്ടിയല്ല ഈ ആരാധന ഭഗവാന്റെ സന്തോഷത്തിനുവേണ്ടിമാത്രമാണ്.കര്‍മ്മം ചെയ്യേണ്ടത് എന്ന് ഭഗവാന്‍തന്നെ ഇനി പറയുന്നുണ്ട്. ഭഗവാനുവേണ്ടി ഭഗവാന്റെ ആജ്ഞ സ്വീകരിച്ച് ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് ഫലമില്ലാതെ വരില്ല. ഭഗവാന്റെ സന്തോഷം ആകെയുള്ള കര്‍മ്മത്തിന്റെ ഒരുശതമാനം മാത്രമേചെയ്യാന് കഴിഞ്ഞുള്ളൂ എന്നുവരികിലും, കിട്ടുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: