വണ്ണപ്പുറം/കഞ്ഞിക്കുഴി: മദ്യപിച്ച് അപകടകരമായ രീതിയില്‍ വണ്ടിയോടിച്ച കാര്‍ ഡ്രൈവര്‍ പിടിയില്‍. അശ്രദ്ധമായ ഡ്രൈവിംഗിനെ തുടര്‍ന്ന് 12 കാരനും ബൈക്ക് യാത്രികനും പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ മുരിക്കാശേരി ഉപ്പുതോട് പാലത്തുംതലയ്ക്കല്‍ വിജയന്(ശശി-42) നെ കാളിയാര്‍ പോലീസ് പിടികൂടി. അപകടമുണ്ടാക്കിയ മാരുത് ഓള്‍ട്ടോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഞ്ഞിക്കുഴി കത്തിപ്പാറത്തടം സ്വദേശിയായ 12കാരനാണ് ആദ്യം പരിക്കേറ്റത്. ഇന്നലെ രാവിലെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കാറ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് വണ്ണപ്പുറം ചീങ്കല്സിറ്റിയില് വച്ച് അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ തട്ടിയശേഷം നിര്‍ത്താതെ പോയിരുന്നു. ചീങ്കല്‍സിറ്റി സ്വദേശി ജുനൈഥിന്റെ വണ്ടിയിലാണ് കാര്‍ ഇടിച്ചത്. പിന്തുടര്ന്നെത്തിയ ജുനൈഥ് പ്ലാന്റേഷന് കവലയ്ക്ക് സമീപത്ത് വച്ച് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാളെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഇതറിയാതെ റോഡരികില്‍ പരിശോധന നടത്തിക്കൊണ്ടിരുന്ന കാളിയാര്‍ എസ്ഐയും സംഘവും കാര്‍ പിടികൂടി. മദ്യപിച്ച് വണ്ടിയോടിച്ചതിനെ തുടര്‍ന്ന് പിഴയടപ്പിച്ച ശേഷം വിട്ടയച്ചു. പരിക്കേറ്റ ജുനൈഥിന്റെ ഇന്റിമേഷന്‍ ലഭിച്ചപ്പോഴാണ് അപകടം വരുത്തിവച്ചയാളെയാണ് തങ്ങള്‍ പിടിച്ചതെന്ന് പോലീസ് അറിയുന്നത്. തുടര്‍ന്ന് വണ്ടി പിടികൂടുകയായിരുന്നു. പരിക്കേറ്റ ജുനൈഥിനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കാല്‍മുട്ടിന് പൊട്ടലുണ്ട്. സംഭവത്തില്‍ അപകടകരമായ ഡ്രൈവിംഗിനുള്പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കഞ്ഞിക്കുഴി, കാളിയാര്‍ പോലീസ് കേസെടുത്തു. പ്രതിയെ പിന്നീട് കാളിയാര്‍ ജാമ്യത്തില്‍ വിട്ടു. അതേ സമയം അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉണ്ടായ ഭയമാണ് ഇത്തരത്തിലൊരു സാഹസിക ഡ്രൈവിംഗിന് ഇയാളെ പ്രേരിപ്പിച്ചത് എന്നാണ് വിവരം.
യോഗം
തൊടുപുഴ: ഇടുക്കി ഫിലാറ്റലിക് ആന്‍ഡ് ന്യുമിസ്മാറ്റിക് സൊസൈറ്റി യോഗം ഇന്നലെ രാവിലെ 10 മുതല്‍ നാലുവരെ തൊടുപുഴ പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: