പയ്യന്നൂര്‍: പയ്യന്നൂരിലെ നവജാത ശിശുവില്പ്പനക്കെതിരെ മറ്റൊരു കേസ് കൂടി പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. കോറോം മുതിയലത്തെ കെ.പി.മുരളീധരന് പയ്യന്നൂര്‍ സിഐക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പയ്യന്നൂരിലെ ഡോ.ശ്യാമള, ബന്ധുവായ തളിപ്പറമ്പിലെ ഡോ.ഷീല നായനാര്‍, കുട്ടിയ വാങ്ങിയ സ്ത്രീ, സഹായികള്‍ എന്നിങ്ങനെ ഒമ്പതു പേര്‍ക്കെതിരെ നല്കിയ പരാതിയിലാണ് നടപടി. പരാതിക്കാരന്റെ ബന്ധുവും ഇപ്പോള്‍ ഇപ്പോള്ഗള്ഫില് ബിസിനസ്സുകാരിയുമായ കോറോത്തെ സ്ത്രീ 1991 ജനുവരി 2 നാണ് അരലക്ഷം രൂപക്ക് കുട്ടിയ വാങ്ങിയതെന്നും പയ്യന്നൂര്‍ പഞ്ചായത്തിലോ പിന്നീട് രൂപീകരിച്ച നഗസഭയിലോ ഈ കുട്ടിയുടെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കുട്ടിയെ പഠിക്കാനായി ചേര്‍ക്കുമ്പോള്‍ എല്‍പി സ്കൂളില്‍ നല്കിയ വിവരങ്ങളാണ് പിന്നീട് രേഖകളായി ഉപയോഗപ്പെടുത്തുന്നതെന്നും പരാതിയില്‍ പറയുന്നു. വളര്‍ന്നു കഴിഞ്ഞപ്പോള്‍ പണ സമ്പാദനത്തിനുള്ള മാര്‍ഗ്ഗമായി ഈ കുട്ടിയെ മാറ്റിയെന്നും ശിശുവില്‍പ്പന നടന്നതിന്റെ ദൃക്സാക്ഷി കൂടിയായ തന്നെ പല തവണ ഭീഷണിപ്പെടുത്തിയെന്നും കളളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നിരുന്നതായും പരാതിയിലുണ്ട്. നവജാത ശിശുവില്പ്പനക്കെതിരെ നാലു കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് സംഘം നടത്തുന്നതിനിടയിലാണ് പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: