താനെ: കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി 35കാരന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ താനെക്കടുത്ത് കസര്വാഡിയില് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ആയ ഹന്‍സില്‍ വരേക്കര്‍ എന്നയാളാണ് കുടുംബാംഗങ്ങളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്.
കൊല്ലപ്പെട്ടവരില്‍ 6 സ്ത്രീകളും 7 കുട്ടികളും ഉള്‍പ്പെടുന്നു. ഇയാളുടെ ഭാര്യ, മൂന്ന് സഹോദരിമാര്‍, മാതാപിതാക്കള്‍ എന്നിവരേയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇയാളുടെ ഒരു സഹോദരി കൊലപാതക ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ സുബിയ ബാര്‍മര്‍ എന്ന യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. കൊലയ്ക്കു പിന്നലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് ജോയിന്റ് കമ്മിഷണര്‍ അശുതോഷ് ദുമ്രേ പറഞ്ഞു.സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വത്ത് തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
ഇന്നലെ രാത്രി കുടുംബാംഗങ്ങള്‍ക്കായി വാറേക്കര്‍ വീട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനെത്തിയ കുടുംബാംഗങ്ങള്‍ ഉറങ്ങുന്നതിനിടെയില് കൊലപ്പെടുത്തുകയായിരുന്നു. ഇവരെ കൊലപ്പെടുത്തിയതിനുശേഷം വാറേക്കര്‍ തൂങ്ങി മരിക്കുകയും ചെയ്തു. മൃതദേഹത്തിനടുത്തുനിന്ന് കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: