കൊല്ലം: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണം ഉന്നതസംഘം നിര്‍മ്മാണ പുരോഗമനം വിലയിരുത്തി. എംപി എന്‍.കെ.പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഉന്നതഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളുമാണ് പ്രവര്‍ത്തനം നേരില്‍ കണ്ട് വിലയിരുത്തിയത്. ബൈപ്പാസ് നിര്‍മ്മാണം ആരംഭിച്ച് മൂന്നാം തവണയാണ് പ്രവര്‍ത്തനങ്ങള്‍ ഉന്നതസംഘം വിലയിരുത്തുന്നത്.
കരാര്‍ പ്രകാരം 2017 നവംബര്‍ 26ന് മുമ്പ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കേണ്ടതാണ്. ബൈപ്പാസ് നിര്‍മ്മാണത്തിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളടെ നിരന്തരമായ ശ്രമമാണ് നടന്നുവരുന്നത്. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഡിയോ താവടി ഇതിനകം മൂന്ന് പ്രാവശ്യം സ്ഥലം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ഗഡ്കരിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞും ബൈപാസ് നിര്‍മ്മാണത്തിന് പ്രത്യേക പരിഗണനയും നേതൃപരമായ താത്പര്യവും കാട്ടുന്നുണ്ടെന്ന് എംപി പറഞ്ഞു. കാവനാട്, കടവൂര്‍, മങ്ങാട്, കല്ലുംതാഴം തുടങ്ങി പ്രധാന ജംഗ്ഷനുകളുടെ ശാസ്ത്രീയമായ രൂപകല്‍പ്പനയും വികസനവും ഉറപ്പാക്കി ഡ്രോയിംഗ് തയ്യാറാക്കുവാന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ നാഗേഷ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എംപിയുടെ നേതൃത്വത്തിലുള്ള മോണിറ്റിംഗ് കമ്മിറ്റി പരിശോധന നടത്തി ജംഗ്ഷനുകളുടെ വികസന രൂപ കല്പ്പനയുടെ അന്തിമരൂപം നല്‍കും. ബൈപ്പാസിന്റെ പ്രധാനമായും മൂന്ന് പാലങ്ങളാണുള്ളത്. എണ്ണൂറ്റി അറുപത് മീറ്റര്‍ നീളമുള്ള കാവനാട്, നൂറു മീറ്റര്‍ നീളമുള്ള നീരാവില്‍ ഇവയ്ക്ക് മൊത്തം 196 പൈലുകളാണ് നിര്‍മ്മിക്കേണ്ടത്. 124 പൈലുകള്‍ ആവശ്യമാണ് കടവൂര്‍ പാലത്തിന്. പൈലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടക്കുകയാണ്. ബൈപാസ് നിര്‍മ്മാണത്തിന്റെ പ്രധാന പ്രവര്‍ത്തികളായ പാലത്തിന്റെ പൈലുകളില്‍ പകുതിയില്‍ കൂടുതല്‍ പൂര്‍ത്തിയായത് നിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കുന്നതാണെന്ന് ഉന്നതസംഘം വിലയിരുത്തി. സാങ്കേതിക രൂപകല്‍പ്പന, സംഭരണം, നിര്‍മ്മാണം തുടങ്ങി മൊത്തത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുള്ള ഉത്തരവാദിത്വം കരാറുകാരനില്‍ നിക്ഷ്പിതമാക്കുന്ന ഇപിസി മാതൃകയിലുള്ള കരാറാണ് ബൈപ്പാസ് നിര്‍മ്മാണത്തിനായി ഒപ്പുവച്ചിരിക്കുന്നത്.
നിശ്ചയിച്ചിരിക്കുന്ന തീയതി കഴിഞ്ഞ് കാലതാമസമുണ്ടായാല്‍ ഓരോ ദിവസത്തിനും കരാറുകാരന് പിഴ നല്‍കേണ്ടി വരും. എംപിയോടൊപ്പം കൗണ്‍സിലര്‍മാരായ അഡ്വ.ഗോപകുമാര്‍, അനില്‍കുമാര്‍, പ്രശാന്ത്, പ്രോജക്ട് ഡയറക്ടര്‍ വില്‍സണ്‍, പ്രോജക്ട് മാനേജര്‍ അനൂപ്, എഞ്ചിനീയര്‍ ജീവന് തുടങ്ങിയ ഉദ്യോഗസ്ഥരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: