ജനീവ: ആഗോള ഭീകര സംഘടനയായ ഐസിസിന്റെ ക്രൂരതകളില്‍ നിന്നു രക്ഷപ്പെടാന്‍ എട്ടുവയസ്സുകാരി സ്വയം തീകൊളുത്തി .തുടര്‍ച്ചായി ക്രൂര പീഡനത്തിനിരയായതാണ്് പെണ്‍കുട്ടി തീ കൊളുത്താന്‍ കാരണമായത്. ഐസിസ് ഭീകരരുടെ അധീന പ്രദേശങ്ങളിലുള്ള കൊടും പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മനുഷ്യാവകാശ സംഘടകളുടെ കോണ്‍ഫറന്‍സില്‍ ഇറാഖില്‍ പ്രവര്‍ത്തിച്ച ജര്‍മന്‍ ഡോക്ടറാണ് ഞെട്ടിക്കുന്ന കാര്യം വെളിപ്പെടുത്തിയത്.
പെണ്‍കുട്ടികളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെ ലൈംഗിക അടിമത്തത്തില്‍ നിന്നും രക്ഷ നേടാനാണ് പെണ്‍കുട്ടി സ്വയം തീകൊളുത്തി വിരൂപയായതെന്ന് ഡോക്ടര്‍ പറഞ്ഞു. ഐഎസ് തങ്ങളുടെ അധീനപ്രദേശങ്ങളില്‍ അഴിച്ചുവിടുന്ന കൊടും ക്രൂരതകള്‍ക്ക് അറുതിയില്ലെന്നതിന്റെ തെളിവുകളായിരുന്നു കോണ്‍ഫറന്‍സില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നവരുടെ വെളിപ്പെടുത്തലുകള്‍.
ഐഎസിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഐഎസിന്റെ ക്രൂരതകള്‍ക്ക് ഇരയാകുന്ന സ്ത്രീകളെ ചികിത്സയ്ക്കായി ജര്‍മനിയിലെത്തിക്കുന്ന പ്രോജക്ടിന്റെ മുന്‍നിരയിലുള്ളയാളാണ് ഡോക്ടര്‍ ഷാന്‍ ഇല്‍ഹാന്‍. അത്തരത്തില്‍ തന്റെ പ്രവര്‍ത്തനത്തില്‍ ഐഎസില്‍ നിന്നും രക്ഷനേടാനായി സ്വയം തീകൊളുത്തിയ പെണ്‍കുട്ടിയ ചികിത്സിച്ച അനുഭവമാണ് ഇല്‍ഹാന്‍ കോണ്‍ഫറന്‍സില്‍ പങ്കുവച്ചത്.
ഐഎസ് ഭീകരരുടെ കീഴില്‍ ലൈംഗിക അടിമകളായിരുന്നു പെണ്‍കുട്ടിയും സഹോദരിയും നിരന്തര ക്രൂരതകള്‍ക്കു ശേഷമാണ് അഭയാര്‍ത്ഥി ക്യാമ്പില്‍ എത്തിയത്. ക്യാമ്പിലെ ജീവിത്തിനിടയില്‍ ഒരു ദിവസം ഭീകരര്‍ തങ്ങളുടെ ക്യാമ്പിനു പുറത്തെത്തിയതായി സ്വപ്നം കണ്ട പെണ്‍കുട്ടി പെട്ടന്നുണ്ടായ തോന്നലില്‍ സ്വയം തീകൊളുത്തുകയായിരുന്നു. ഐഎസ് ഭീകരര്‍ തന്റെ സൗന്ദര്യത്തെയാണ് ആകര്‍ഷിക്കുന്നതെങ്കില്‍ അത് നശിപ്പിച്ച് സ്വയം വിരൂപത സ്വീകരിക്കുകയായിരുന്നു അവള്. ഇല്‍ഹാന്‍ ചികിത്സിക്കുന്ന സമയത്ത് 80 ശതമാനവും പൊള്ളലേറ്റ നിലയിലായിരുന്നു അവള്.
ജര്മ്മനിയിലെത്തിച്ച പെണ്‍കുട്ടിയ നിരവധി സര്‍ജറികള്‍ക്ക് വിധേയരാക്കിയെങ്കിലും സ്വരൂപം വീണ്ടെടുക്കാനായില്ല. ഇനിയും മുപ്പതോളം ശാസ്ത്രക്രിയകള്‍ പെണ്‍കുട്ടിക്ക് ആവശ്യമാണെന്ന് ഡോകടര്‍മാര്‍ പറയുന്നു. എന്നിരുന്നാല്‍ കൂടി സാധാരണ ജീവിതത്തിലേക്ക് അവള് മടങ്ങി വരാനുള്ള സാധ്യത ഏറ്റവും കുറഞ്ഞ ശതമാനം മാത്രമാണെന്ന് ഇല്‍ഹാന്‍ പറയുന്നു.
കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഗര്‍ഭിണികളാകുന്നവരെ ഐഎസ് ഉപക്ഷിക്കുന്നു, സ്ത്രീകളെ ഷണ്ഡീകരിക്കുന്ന സംഭവങ്ങളും പുറത്തുവന്നിട്ടുണ്ടെന്നും ഡോക്ടര്‍ പറയുന്നു.ഇവര്‍ പിന്നീട് ആത്മഹത്യ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി സ്വീകരിക്കുന്നു. ഇത്തരത്തിലുള്ള അമ്പതോളം കേസുകള്‍ താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആത്മഹത്യ കേസുകള്‍ 150ല്‍ പരം വരുമെന്നും ഡോക്ടര്‍ പറയുന്നു.
നിലവില്‍ 3,800ല്‍ അധികം സ്ത്രീകളെയാണ് ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളായി ഉപയോഗിക്കുന്നതെന്നാണ് ഡോക്ടര്‍ നല്കുന്ന റിപ്പോര്‍ട്ട്. ഇവരെ ഐഎസില്‍ നിന്ന് മോചിപ്പിക്കാന്‍ മറ്റു രാജ്യങ്ങളും മുന്നോട്ടുവരണമെന്ന് ഷാന്‍ ആവശ്യപ്പെട്ടു. ഇതുവരെ 1,100ല്‍ അധികം സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് പ്രോജക്ടിന്റെ ഭാഗമായി ജര്‍മനിയിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തുടക്കമിട്ട പ്രോജക്ടിന്റെ ഭാഗമായി അവസാന ഗ്രൂപ്പിനെ ജര്‍മനിയിലെത്തിച്ചത് ഈ മാസം ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: