ചെങ്ങന്നൂര്‍: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറയുന്നവര്‍ ശബരിമലയുടെ പവിത്രതയെ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ സമൂഹവിവാഹത്തോടനുബന്ധിച്ചുനടന്ന സാംസ്ക്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശബരില തീര്‍ത്ഥാടന കേന്ദ്രം എന്നനിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഉയര്‍ച്ചയില്‍ ചിലര്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ട്. അതിന്റെ പ്രതിഫലനമാണ് ശബരിമല തീര്‍ത്ഥാടനം തുടങ്ങുമ്പോള്‍ മുല്ലപ്പെരിയാര്‍ പൊട്ടുമോ എന്നുള്ള ആശങ്ക അവര്‍ക്കുണ്ടാകുന്നത്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായില്ല, പകരം സഹോദരിമാര്‍ക്ക് ശബരിമലയില്‍ കയറണം എന്നുള്ളതായിരുന്നു. ഇതെല്ലാം ശബരിമലയുടെ പവിത്രതയെ നശിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈന്ദവ ആചാര അനുഷ്ടാനങ്ങള്ക്ക് എതിരായി നീങ്ങുന്നവര്‍ക്ക് മാനസികമായി മാറ്റം ഉണ്ടാകാന്‍ മാര്‍ച്ച് ഏഴിന് ശിവരാത്രി ദിനത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വൈകിട്ട് പ്രര്‍ത്ഥനാ യജ്ഞം നടത്തുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: