അടിമാലി: വനിതാ ഡോക്ടര്‍ക്കെതിരെ കയ്യേറ്റ ശ്രമം, പ്രതിയായ വൈസ് പ്രസിഡന്റിന് ജാമ്യം കിട്ടുന്നതും കാത്ത് പോലീസ്. ഈ മാസം 18ന് അടിമാലി താലൂക്കാശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യുവാന്‍ ശ്രമിച്ച അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ചോപ്രയെ അറസ്റ്റ് ചെയ്യാത്തതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ഈ സംഭവത്തില്‍ അടിമാലി പോലീസ് വൈസ് പ്രസിഡന്റിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കെസെടുത്തിരുന്നു. എന്നാല്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും വൈസ് പ്രസിഡന്റിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. വൈസ് പ്രസിഡന്റ് കോടതിയില്‍ മുന്‍കൂര്‍ ജാമയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാതത്തതെന്നുമാണ് അടിമാലി പോലീസ് നല്കുന്ന വിശദീകരണം. ഇതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത വ്യക്തി മുഴുവന്‍ സമയം ടൗണില്‍ കാണപ്പെടുന്നത് രാഷ്ടീയ പാര്‍ട്ടികളുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതിനിടെ ഇന്ന് വൈസ് പ്രസിഡന്റിന്റെ ജാമ്യം സംബന്ധിച്ച ഹര്‍ജി കോടതി പരിഗണിക്കുമെന്നറിയുന്നു. സംഭവത്തെ തുടര്‍ന്ന് വൈസ് പ്രസിഡന്റിന്റെ നിയമ നിക്ഷേധ നടപടിക്കെതിരെ പഞ്ചായത്ത് ഭരണ മുന്നണിയായ യുഡിഎഫിലെ ഘടക കക്ഷികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും ബിനുവിനെ തല്‍സ്ഥാനത്തുനിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. അടിമാലിയിലെ മാലിന്യപ്രശനത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് മന്നാംകാല സ്വദേശി ഹനീഫ മാര്‍ക്കറ്റില്‍ നിരാഹാരം ആരംഭിച്ചിരുന്നു. സമരത്തിന്റെ ഒന്നാം ദിവസം സമരപന്തലില്‍ എത്തിയ പോലീസ് ഹനീഫയെ അവശനിലയില്‍ സമരപന്തലില്‍ കണ്ടു. ഹനീഫയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചു.ഈ സമയം ഇവിടെ എത്തിയ വൈസ് പ്രസിഡന്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് ഹനീഫയ്ക്ക ചികില്‍സ നല്കേണ്ടതില്ലയെന്നും ഇയാളെ വിടണമെന്നും ആവശ്യപ്പെട്ടു.ഇതിനിടെ ഡോക്ടര്‍ എഴുതിയ ഒ പി ടിക്കറ്റ് വൈസ് പ്രസിഡന്റ് വലിച്ച് കീറുകയും വനിതാ ഡോക്ടറോട് അസഭ്യം പറഞ്ഞതിന് ശേഷം ഓട്ടോ റിക്ഷയില്‍ കയറി പോവുകയും ചെയ്തുു
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: