ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മറ്റൊരു എംഎല്‍എ കൂടി തെലുങ്ക് ദേശം പാര്‍ട്ടിയില്‍ ചേര്‍ന്നു. തീരദേശ ജില്ലയായ പ്രകാശത്തിലെ യെരഗോണ്ടപള്ളം എംഎല്‍എയായ ഡേവിഡ് രാജുവാണ് അവസ്സാനമായി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയത്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ടിഡിപിയില്‍ ചേര്‍ന്ന് ആറാമത്തെ എംഎല്‍എയാണ് ഡേവിഡ്.
ഇന്നലെ അദ്ദേഹം ടിഡിപി നേതൃത്വത്തെയും മുഖ്യമന്ത്രി ചന്ദ്രബാബു നായിടുവെനേയും കണ്ട് ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് തിരികെ ടിഡിപിയിലേക്ക് പോകുന്ന വിവരം അദ്ദേഹം അറിയിച്ചത്.
താന്‍ 24 വര്‍ഷം ടിഡിപിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നുവെന്നും തന്റെ അണികളുടെ ആഗ്രഹപ്രകാരമാണ് തിരികെ പാര്‍ട്ടിയിലേക്ക് പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
പ്രകാശം ജില്ല പരീഷദിന്റെ ചെയര്‍മാനായും ടിഡിപിയുടെ എംഎല്‍എ ആയും അദ്ദേഹം പ്രവര്‍ത്തിക്കും. 2014ലാണ് അദ്ദേഹം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. തിങ്കളാഴ്ച കുര്‍ണൂല്‍, കടപ്പ ജില്ലകളിലെ രണ്ട് എംഎല്‍എമാര്‍ വൈഎസ്ആര്‍സിയില്‍ നിന്നും എംഎല്‍സിയില്‍ നിന്നും ടിഡിപിയില്‍ ചേര്‍ന്നിരുന്നു.
ഇതോടെ അന്ധ്രാപ്രദേശിലെ പ്രതിപക്ഷത്തിന്റെ നിയമസഭയിലെ പ്രബലത 61ലേക്ക് താഴ്ന്നു. ടിഡിപിയുടേത് 110ലേക്ക് ഉയരുകയും ചെയ്തു.
പ്രലോഭിപ്പിച്ചും വിലയ്ക്ക് വാങ്ങിയുമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എംഎല്‍എമാരെ സമ്പാദിച്ചതെന്ന് ആരോപിക്കുന്നു. പുറത്തു പോയവര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കണമെന്നും അദ്ധ്യക്ഷന്‍ വൈ. എസ.് ജഗന്മോഹന് റെഡ്ഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: