തളിപ്പറമ്പ് (കണ്ണൂര്‍): ക്രൂരതയുടെ പര്യായമായ കമ്മ്യൂണിസം അത് ജനിച്ച നാട്ടില്‍ നിന്നു പോലും തുടച്ചു നീക്കപ്പെട്ടെന്നും ഭാരതത്തിന്റെ മണ്ണില്‍ നിന്നും ഈ പ്രത്യയശാസ്ത്രത്തെ വേരോടെ നശിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി മിലന്ജി പരാഞ്ച് പെയ് പറഞ്ഞു. കണ്ണൂര്‍ പാപ്പിനിശ്ശേരി അരോളിയില്‍ സിപിഎമ്മുകാര്‍ അരുംകൊല ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനായ സ്വര്‍ഗ്ഗീയ സുജിത്തിന്റെ പതിമൂന്നാം ചരമദിനമായ ഇന്നലെ തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ശ്രദ്ധാജ്ഞലി ചടങ്ങില്‍ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആയിരത്തിലധികം വര്‍ഷങ്ങളായി മുഗളന്മാരും ബ്രിട്ടിഷുകാരും അടങ്ങുന്ന നിരവധി വൈദേശിക ശക്തികള്‍ ഭാരതത്തെയും ഹൈന്ദവ സംസ്കാരത്തെയും നശിപ്പിക്കാന്‍ നിരവധി തവണ ശ്രമിച്ചു. അതിനൊയെക്കെ അതിജീവിച്ച് ഭാരതീയ സംസ്കാരം കൂടുതല്‍ കരുത്താര്‍ജിക്കുകയാണ് ചെയ്തത്. ലക്ഷക്കണക്കിന് രാഷ്ട്ര സ്നേഹികള്‍ ബലിദാനം ചെയ്താണ് ഈ വിജയം നാം നേടിയത്. ഇന്ന് കമ്മ്യൂണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമണത്തെ നേരിട്ട് നമ്മുടെ സംസ്കാരത്തെ രക്ഷിക്കുകയെന്ന ദൗത്യം നാം എറ്റെടുക്കണം.ബംഗാളിലെ ജനങ്ങള്‍ എങ്ങിനെയാണോ അക്രമത്തിന്റെ ഈ പ്രത്യയശാസ്ത്രത്തെ ചവിട്ടിപ്പുറത്താക്കിയത്, അതുപോലെ ഈ മണ്ണില്‍ നിന്നും കമ്യൂണിസത്തെ തുടച്ചു നീക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ സംഘചാലക് കെ. പി. നാരായണന് അദ്ധ്യക്ഷത വഹിച്ചു. പ്രാന്തപ്രചാരക് പി. ആര്.ശശിധരന്, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സുധാകരന്, ബിജെപി ജില്ലാ പ്രസിഡണ്ട് പി. സത്യപ്രകാശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, വിഭാഗ് കാര്യകാരി സദസ്യന്‍ കെ. തമ്പാന്, ബിജെപി സംസ്ഥാന സമിതി അംഗം കെ.രജ്ഞിത്ത്, ബലിദാനിയായ സുജിത്തിന്റെ സഹോദരന് ജയേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ബൗദ്ധിക് പ്രമുഖ് സോഹന്‍ ജി മിലന് ജി യുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
സ്വര്‍ഗ്ഗീയ സുജിത്ത് കുടുംബത്തിനെ സഹായിക്കാനായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വരൂപിച്ച സഹായ നിധി ഇന്നലെ വൈകിട്ട് ആര്‍എസ്എസ് പ്രാന്ത പ്രചാരക് പി.ആര്.ശശിധരന്, വിഎച്ച്പി അഖിലേന്ത്യാ സെക്രട്ടറി മിലന്ജി പരാഞ്ച്പെയ്, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സുധാകരന്, ജില്ലയിലെ വിവിധ സംഘപരിവാര്‍ നേതാക്കള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വീട്ടിലെത്തി സുജിത്തിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: