ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെ കടബാധ്യത സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ രൂപീകരിച്ചു. മുന്‍ സിഎജി വിനോദ് റായി ആണ് ബിബിബിയുടെ ആദ്യ ചെയര്മാന്. രാഷ്ട്രീയ ഇടപെടലുകളില്ലാതെ സുതാര്യമായ രീതിയിലാരും ബ്യൂറോയുടെ പ്രവര്‍ത്തനം.
ഐസിഐസിഐ ബാങ്കിന്റെ മുന്‍ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ എച്ച്.എന്‍ സിനോര്‍, ബാങ്ക് ഓഫ് ബറോഡ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ കെ കണ്ടേല്‍വാള്‍, റേറ്റിങ് ഏജന്‍സി ക്രിസിലിന്റെ മുന്‍ തലവന്‍ രൂപ കുട്വ എന്നിവരാണ് ബിബിയുടെ അംഗങ്ങള്‍. രണ്ടുവര്‍ഷത്തേക്കാണ് ഇവരുടെ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദി ബാങ്ക് ബോര്‍ഡ് ബ്യൂറോയുടെ രൂപീകരണത്തിന് ഇന്നലെ അംഗീകാരം നല്കി.
2015 ഡിസംബര്‍ 31ലെ കണക്കനുസരിച്ച് 4ലക്ഷം കോടി രൂപയാണ് വായ്പ ഇനത്തിലെ ബാങ്കുകളുടെ കിട്ടാക്കടം. ഭീമമായ തുക 22 പൊതുമേഖലാ ബാങ്കുകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിനു പരിഹാരമായാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ബിബിബിയുടെ രൂപീകരണം. പൊതുമേഖലാ സ്ഥാപനങ്ങളിലെ ബാങ്കുകളുടെ ഡയറക്ടര്‍മാരുടെ നിയമനം അടക്കമുള്ള സുപ്രധാന കാര്യങ്ങളില്‍ ഇനി അന്തിമ തീരുമാനം ബിബിബിയുടെ ആയിരിക്കും.
ഫണ്ടുകള്‍ സമാഹരിക്കുന്നതിനും ജപ്തിയടക്കമുള്ള നടപടികള്‍ സംബന്ധിച്ചും ബിബിബി തീരുമാനം എടുക്കും. ബാങ്കുകളുടെ വികസന പദ്ധതികള്‍ സംബന്ധിച്ച് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ബിബിബിയുടെ ചുമതലയാണ്.
എസ്ബിഐയും ഐഡിബിഐയും ഭാരതീയ മഹിളാ ബാങ്കും അടക്കം നിരവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് തുക തിരിച്ചടയ്ക്കാത്ത വായ്പകള്‍ മൂലം വിഷമഘട്ടത്തിലാണ്. ഇതുമൂലം ബാലന്‍സ് ഷീട്ടുകള്‍ കൃത്യസമയത്ത് തയ്യാറാക്കുന്നതിലുള്‍പ്പെടെ നിരവധി പ്രതിസന്ധിയാണ് ബാങ്കുകള്‍ നേരിടുന്നത്. 2017 മാര്‍ച്ച് മാസത്തിനുള്ളില്‍ എല്ലാ പൊതുമേഖലാ ബാങ്കുകളും ബാലന്‍സ് ഷീറ്റ് കൃത്യമാക്കണമെന്ന് റിസര്‍വ് ബാങ്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: