ന്യൂദല്‍ഹി: ഹിന്ദു പുരാണ കഥാപാത്രങ്ങളുടെ ആനിമേഷന്‍ കഥ പറയുന്ന സഞ്ജയ്സ് സൂപ്പര്‍ ടീമിന് ഒസ്കാര്‍ നോമിനേഷന്. ഭാരത വംശജനായ സഞ്ജയ് പട്ടേലാണ് ഈ ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇന്നു നടക്കുന്ന ഒസ്കാര്‍ മത്സരത്തിലേക്ക് നോമിനേഷന് കിട്ടിയതില്‍ അതീവ സന്തുഷ്ടനാണെന്ന് സഞ്ജയ് പട്ടേല്‍ പറഞ്ഞു. ചിത്രത്തിന്റെ ഒസ്കാറിലെ ഭാവി ഇന്നറിയാം.
ഏഴുമിനിട്ടുള്ള ഈ സിനിമയ്ക്ക് സഞ്ജയിന്റെ കുട്ടിക്കാലവുമായി ഏറെ ബന്ധമുണ്ട്. ജോലിസ്ഥലത്തെ കൂട്ടുകാരുടെ നിര്‍ബന്ധമാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിനു പ്രേരിപ്പിച്ചത്. ഹിന്ദു പുരാണ കഥാപാത്രങ്ങള്‍ സൂപ്പര്‍ ഹീറോകളായി ഒരു കൊച്ചു കുട്ടിയുടെ ഉള്ളില്‍ പുനര്‍ജനിക്കുന്നതാണ് കഥയുടെ സ്വരൂപം. ആധുനിക സാമൂഹ്യ ജീവിതയാഥാര്‍ത്ഥ്യങ്ങളും ഹിന്ദു പൈതൃക- പാരമ്പര്യങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ഇതിവൃത്തം.
ഞാന്‍ കൊച്ചു കുട്ടിയായിരിക്കെ കോമിക് പുസ്തകങ്ങളില്‍ ഏറെ ഭ്രമമായിരുന്നു. അവയിലെ സൂപ്പര്‍ ഹീറോകളെ ഏറെ സ്നേഹിച്ചിരുന്നു. വളര്‍ന്നപ്പോള്‍ ഞാന്‍ എന്റെ രക്ഷിതാക്കള്‍ ഏറെ ആരാധിച്ചിരുന്നു ഹിന്ദു ദൈവങ്ങളില്‍ ആകൃഷ്ടനായി. അങ്ങനെ ഞാന്‍ ആ ദൈവങ്ങളുടെ പ്രവൃത്തയും രൂപവും എന്റേതായ രീതിയില്‍ വരയ്ക്കാനും തുടങ്ങി.ആ വരകളാണ് എന്റെ ഇന്നത്തെ ആനിമേഷന്‍ സിനിമ, സഞ്ജയ് പിടിഐക്ക് അനുവദിച്ച ഇ മെയില്‍ ഇന്റര്‍വ്യൂവില്‍ പറയുന്നു. അമേരിക്കയിലെ പ്രസിദ്ധമായ പിക്സര്‍ ആനിമേഷന്‍ സ്റ്റുഡിയോവിലെ സഹപ്രവര്‍ത്തകരാണ് ഈ ചിത്രനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചത്.
അച്ഛനാണ് എന്നെ കമ്പനിയുടെ ഈ ആവശ്യം സാധിക്കാന്‍ നിര്‍ബന്ധിച്ചത്. ഏറെ സഹകരിച്ച കമ്പനി ആവശ്യപ്പെട്ട ഒരു ചെറുസിനിമ നിര്‍മ്മിക്കുയെന്നത് സദ്കര്മ്മമാകുമെന്ന് അച്ഛനാണ് പറഞ്ഞത്. സാംസ്കാരികമായ വിഷയത്തിലൂന്നിയാകണമെന്നേ കമ്പനി പറഞ്ഞുള്ളു. ഞാന്‍ ചെയ്ത സിനിമ ിത്രമാത്രം സ്വീകാര്യമാകുമെന്ന് പ്രതീക്ഷിച്ചതേയില്ല, സഞ്ജയ് വിശദീകരിക്കുന്നു.
ഈ ചെറു ചിത്രത്തിന്റെ വിജയ ലഹരിയില്‍ മുഴുച്ചിത്രത്തിനൊന്നും തയ്യാറല്ലെന്ന് സഞ്ജയ് പറയുന്നു. സഞ്ജയ് സൂപ്പര്‍ ടീം വെല്ലുവിളിയായിരുന്നു. ഇനി പഴയ ചിത്രംവരയിലേക്ക് തിരിയണം. അതാണ് എന്റെ ജോലി. അതു ചെയ്യണം, സഞ്ജയ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: