ന്യൂദൽഹി: ഭാരതം സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജയ്റ്റ്ലി. ആഗോള സാമ്പത്തിക വ്യവസ്ഥ വെല്ലുവിളി നേരിടുകയാണെങ്കിലും ഭാരതം പിടിച്ചു നിന്നു. 2016-17 സാമ്പത്തിക വർഷത്തെ പൊതുബജറ്റ് ലോക്സഭയിൽ അവതരിപ്പിക്കുകയായിരുന്നു ജയ്റ്റ്ലി.
വെല്ലുവിളികളെ സാധ്യതകളായി പരിഗണിച്ച് മുന്നോട്ട് പോവുകയാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7.6 ശതമാനം വളര്‍ച്ച രാജ്യം നേടിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ബജറ്റ് കൂടുതല്‍ :
- 3000 ജനറിക് മരുന്നു കേന്ദ്രങ്ങള്‍ സ്ഥാപിക്കും
- സ്വച്ഛ് ഭാരതിന് 9000 കോടി
- 60 വയസ് കഴിഞ്ഞ മുതിര്‍ന്ന് പൗരന്മാര്ക്ക് പ്രൊട്ടക്ഷന്‍ സ്കീം
- എല്ലാ ജില്ലാ ആശുപത്രികളില്‍ ഡയാലിസിസ് സേവനം
- ഗ്രാമീണ സ്ത്രീകളുടെ പേരില്‍ പാചകവാതക കണക്ഷന് നല്‍കും
- ഗ്രാമീണ മേഖലയ്ക്ക് 2.87 ലക്ഷം കോടി
- നാലു പുതിയ ക്ഷീര പദ്ധതികള്‍ ആരംഭിക്കും
- കാര്‍ഷിക മേഖലയ്ക്ക് 35,894 കോടി
- മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 38,500 കോടി
- വിള ഇന്‍ഷ്വറന്‍സ് പദ്ധതിക്കായി 5000 കോടി
- നബാര്‍ഡിന് 20,000 കോടി
- കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി
- കര്‍ഷകര്‍ക്ക് വായ്പ നല്കാന് ഒന്‍പതു ലക്ഷം കോടി രൂപ
- കാര്‍ഷിക മേഖലയ്ക്ക് 35,294 കോടി
- ഗ്രാമങ്ങളില്‍ റോഡ് നിര്‍മാണത്തിന് 19,000 കോടി
- 28.5 ലക്ഷം ഹെക്ടര്‍ ജലസേചന പദ്ധതി നടപ്പാക്കും
- ജലസേചനത്തിന് അടിസ്ഥാന സൗകര്യ വികസനം ഒരുക്കും
- 2017ഓടെ ജലസേചന പദ്ധതികള്‍ക്കായി 17,000 കോടി രൂപ
- ബിപി.എല്‍ കുടുംബങ്ങള്‍ക്ക് പാചകവാതകത്തിന് 2000 കോടി
- കൃഷി, ആരോഗ്യം, വിദ്യാഭ്യാസം അടക്കം ഒമ്പതു മേഖലകള്‍ക്ക് മുന്‍തൂക്കം
- 2020ഓടെ കാര്‍ഷികരുടെ വരുമാനം ഇരട്ടിയാക്കും
- നാണ്യപ്പെരുപ്പം കുറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: