അതതു കാലത്തുള്ള പുണ്യാത്മാക്കളെക്കൊണ്ട് മാത്രമേ കാലത്തിനനുസരിച്ചുള്ള പുണ്യപാപകര്‍മ്മങ്ങളെ മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു. കാലത്തിനൊത്തതല്ലെങ്കില് യുഗഭേദങ്ങള്ക്കൊത്തു കര്‍മ്മങ്ങള്‍ ഭേദപ്പെടുന്നു. അതിനാല്‍ പഴയകാലത്തു കല്പിച്ചിട്ടുള്ള കര്‍മ്മങ്ങളല്ല ഇന്നു വേണ്ടത്. ഇക്കാലത്തിനനുസരിച്ചുള്ള പുണ്യകര്‍മ്മങ്ങള്‍ ഒന്നു മനസ്സിലാക്കുക തന്നെ വേണം.
പുണ്യവാന്മാരോടൊത്താല് തന്നെ പുണ്യവാന്മാരാകുന്നു, പാപികളോടൊത്താല് തന്നെ പാപികളാകുന്നു. ഒരു മാമ്പഴമുള്ള മാവിന്റെ ചുവട്ടില്‍ ചെന്നാല്‍ തന്നെ അതിന്റെ മണം വരുന്നു. കാഞ്ഞിരത്തിന്റെ ചുവട്ടില്‍ ചെന്നാല്‍ അതിനെ തിരയും. മാമ്പഴം വേണ്ടവര്‍ മാവില്‍ തന്നെ കയറണം. കാഞ്ഞിരക്കായ് മാങ്ങയാക്കാന്‍ സാധിക്കുകയില്ല.
അതിനാല്‍ നന്മതിന്മ അറിയണമെങ്കില്‍ ആത്മബോധമുള്ളവരാക്കി തീര്‍ക്കുന്ന സംഘത്തില്‍ ചേരുവിന്‍. ഓരോ സാധനവും ഉള്ളിടത്തു നിന്നു മാത്രമെ കിട്ടുകയുള്ളു. ജാതിവ്യത്യാസം ഇല്ലായിരുന്നുവെങ്കില്‍ ഇന്നു പരിപാവനതയോടുകൂടിയ ആത്മബോധോദയസംഘത്തില് എത്രമാത്രം ആളുകള്‍ ചേര്‍ന്നു നന്മയുള്ളവരായിത്തീരുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: