അദ്ധ്യാത്മ രാമായണത്തില്‍ രാവണനെ രാമഭക്തനായിട്ടാണ് കാണുന്നത്. അതിന് തെളിവാണ് അയാള്‍ കാണുന്ന സ്വപ്നം. ഏതുവിധത്തില്‍ രാമന്റെ കെയാല്‍ പെട്ടെന്ന് മരണം സംഭവിക്കും, എന്തുകൊണ്ടിതുവരെ സീതയെ അനേ്വഷിച്ചുവന്നില്ല ഇങ്ങനെയുള്ള ചിന്തയായിരുന്നു രാവണന്. ”ഭഗവാനെ എന്റെ ദേഹനാശം സംഭവിക്കുന്നതെന്നാണ്? സകല ലോകത്തിനും അധിപതിയും സനാതനനും, സന്മയനുമായ സാക്ഷാല്‍ മുകുന്ദനെകണ്ടു കണ്ട് അദ്ദേഹത്തിന്റെ ശക്തിയുള്ള ശരങ്ങളേറ്റ് ശരീരം ഛിന്നഭിന്നമായി മരിക്കാനും പരിശുദ്ധനും വരം നല്കുന്നവനും ജനിക്കാത്തവനുമായ ആ ജഗദീശ്വരന് വാഴുന്ന വൈകുണ്ഠരാജ്യത്തില് എത്തി ആ പാദാംബുജത്തോടു ചേരാനും എനിക്കെന്നു സാധിക്കും? അതിനു സമയമായിയെന്നു മനസ്സിലാക്കിയാണ് ഞാന്‍ ലക്ഷ്മീദേവിയെ അപഹരിച്ചുകൊണ്ടുവന്നത്.
എന്നാല്‍ ആ രാമന് ഇതുവരെയും വന്നില്ല. എനിക്ക് ആയുസ്സു നശിക്കാന്‍ കാലമായില്ല. ബ്രഹ്മാവ് എന്റെ ശിരസിലെഴുതിയ മരണസമയത്തിന് മാറ്റമുണ്ടാകില്ലല്ലോ. കാലസ്വരൂപനായ ജഗദീശ്വരന്റെ നിശ്ചയമെന്തെന്ന് ബ്രഹ്മാവിനുപോലും അറിയില്ലല്ലോ എന്ന് ചിന്തിച്ച് ഉറങ്ങാന്‍ കിടന്ന രാവണന് ഒരു സ്വപ്നം കണ്ടു. രാമന്റെ സന്ദേശവുമായി രാത്രിയില്‍ കാമരൂപാന്വിതനായ ഒരു വാനരന് ലങ്കയിലെത്തി. സ്വേച്ഛാചാരിയായ ആ വാനരന് കൃമിയുടെ വലുപ്പത്തില്‍ രൂപം മാറി പട്ടണത്തില്‍ പ്രവേശിച്ച് സീതയെ തിരയുന്നു. പിന്നെ സൂക്ഷ്മരൂപിയായി അശോകവനികയില്‍ മറഞ്ഞിരുന്നശേഷം സീതയെ കണ്ട് രാമന്റെ വിശേഷങ്ങള്‍ അറിയിക്കുന്നു.
അടയാളവും കൊടുത്തിട്ട് പോകുന്നു. ഇതാണ് സ്വപ്നം. രാവണന് ഉണര്‍ന്നപ്പോള്‍ ചിന്തിക്കുന്നു. അങ്ങനെ അവന് വരുകയാണെങ്കില്‍ ഞാന്‍ ഉടനെ ചെന്ന് വാക്കുകളാകുന്ന അസ്ത്രപ്രയോഗംകൊണ്ട് സീതയ്ക്ക് ആധിവളര്ത്തും. അതെല്ലാം അവന്‍ചെന്ന് രഘുപതിയെ അറിയിക്കുമ്പോള്‍ അദ്ദേഹം കോപത്തോടെ ഉടനെയെത്തിച്ചേരും. യുദ്ധക്കളത്തില്‍ രാമന്റെ അതിനിശിതമായ അസ്ത്രങ്ങളേറ്റ് എനിക്കു സുഖമരണം സംഭവിക്കും. എനിക്കു മോക്ഷം കിട്ടുന്നതിന് ഇത്തരമൊരു മാര്‍ഗ്ഗമല്ലാതെ മറ്റൊന്നുമില്ല. ദേവന്മാര്ക്ക് ഭഗവാന് കൊടുത്തവാക്ക് സത്യമായിത്തീരും. സ്വപ്നം ചിലര്‍ക്ക് സത്യമായി ഭവിക്കും. ഇങ്ങനെ പലതും മനസ്സില്‍ ചിന്തിച്ചുകൊണ്ടാണ് രാവണന്റെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: