പട്ടികജാതി, വര്‍ഗ്ഗക്കാരായ വനിതാ സംരംഭകര്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 500 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തി. ചെറുകിട, ഇടത്തരം വ്യവസായ സംരഭങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായവും നല്‍കും.
വനിതകള്‍ക്ക് സ്വന്തമായി സംരംഭം ആരംഭിക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടുത്താം. ഒരു ബാങ്ക് ശാഖയില്‍ നിന്നും ഇത്തരത്തിലുള്ള രണ്ടു പ്രോജക്ടുകള്‍ക്കാണ് ധനസഹായം നല്‍കുക. ഇതിലൂടെ ഏകദേശം 2.5 ലക്ഷം സംരംഭകര്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡോ. ബി. ആര്. അംബേദ്കറിന്റെ 125ാമത് ജന്മവാര്‍ഷികം പ്രമാണിച്ച് ഈ വര്‍ഷം പിന്നോക്ക സമുദായങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സാമ്പത്തിക ശ്രോതസ്സുകളുടെ അപര്യാപ്തത മൂലം പിന്നോക്ക സമൂദായക്കാര്‍ വ്യവസായ മേഖലയില്‍ നിന്നും ഉള്‍വലിയുന്നത് ഇല്ലാതാക്കുന്നതിനാണ് മുതല്‍ മുടക്കിനായുള്ള പണം നല്‍കുന്നത്.
സ്റ്റാര്‍ട്അപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുകിട ഇടത്തരം സംരംഭകര്ക്കായും ധനസഹായം നല്‍കുന്നതാണ്. അഞ്ചുവര്‍ഷത്തെ കാലാവധിയാലാണ് ഇത് അനുവദിക്കുക. ഇതില്‍ ധനസഹായം ലഭിച്ചിട്ടുള്ള പദ്ധതികളെ ആദ്യ മൂന്നു വര്‍ഷത്തേയ്ക്ക് ലാഭത്തിന്റെ നികുതിയില്‍ ഒഴിവാക്കുന്നതാണ്. കൂടൂതല്‍ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാന്‍ സാധിക്കുന്നതാണ്. ഭാരതത്തില്‍ ആവ്ഷ്കരിച്ച പേറ്റന്റ് ഉള്ളതും ലോകത്തിന്റെ ശ്രദ്ധആകര്ഷിച്ചിട്ടുള്ളതുമായ ഉത്പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തുന്നതാണ്.
പാവപ്പൈട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ പേരില്‍ പുതിയ എല്‍പിജി കണക്ഷനുകള്‍ക്കായി 2000 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 2016- 17 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള 1.5 കോടി വീടുകളില്‍ പദ്ധതിയുടെ പ്രയാജനം ലഭ്യമാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: