രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കര്‍ഷകരുടെയും കാര്‍ഷിക മേഖലയുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വിപ്ലവകരമായ പ്രഖ്യാപനങ്ങളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം കര്‍ഷകരുടെ വരുമാന സുരക്ഷയും ഉറപ്പുനല്‍കുന്നതാണ് ഇവ. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ദൃഢനിശ്ചയത്തോടെ കാര്‍ഷിക, കര്‍ഷക ക്ഷേമത്തിനും ജലസേചനത്തിനുമായി 47,912 കോടി രൂപയാണ് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ഇത് മുന്‍വര്‍ഷം വകയിരുത്തിയതിന്റെ രണ്ടിരട്ടിയാണ്.കാര്‍ഷിക കടാശ്വാസത്തിന് വകയിരുത്തിയ പതിനയ്യായിരം കോടി രൂപയും ഇതില്‍ വരും.കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില സ്ഥിരതയുറപ്പാക്കാനുള്ള ഫണ്ടിന് ഈ വര്‍ഷം 900 കോടി നല്കു
$ പ്രധാനമന്ത്രി കൃഷി സിന്‍ചായി യോജന ശക്തിപ്പെടുത്തും. പദ്ധതി പ്രകാരം 28.5 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം.
$ മന്ദഗതിയിലുള്ള 89 ജലസേചന പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കും. ഇതുവഴി 80.6 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് ജലസേചനം സാധ്യമാകും. ഈ പദ്ധതികള്‍ക്കായി 17,000 കോടി രൂപ അടുത്ത വര്‍ഷവും അഞ്ചുവര്‍ഷത്തിനുള്ളില്‍ 86,500 കോടി രൂപയും വേണ്ടിവരും. 2017 മാര്‍ച്ച് 31 ന് മുമ്പ് 23 പദ്ധതികള്‍ പൂര്‍ത്തിയാക്കും.
$ 20,000 കോടി രൂപയുടെ പ്രാരംഭ വിഹിതത്തോടെ നബാര്‍ഡില്‍ ദീര്‍ഘകാല ജലസേചന ഫണ്ട് രൂപീകരിക്കും.
$ 6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഭൂഗര്‍ഭ ജലവിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റിനായുള്ള വന്‍ പദ്ധതി തയ്യാറാക്കി.
$ സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി ഊര്‍ജിതമായി നടപ്പാക്കും. രാസവളങ്ങളും മറ്റും ശ്രദ്ധാപൂര്‍വം പ്രയോഗിക്കത്തക്കവിധം കര്‍ഷകര്‍ക്ക് മണ്ണിലെ പോഷക നിലവാരം സംബന്ധിച്ച വിവരങ്ങള്‍ ഇതുവഴി ലഭിക്കും. 2017 മാര്‍ച്ചോടെ 14 കോടി കൃഷിയിടങ്ങളില്‍ പദ്ധതി പ്രാവര്‍ത്തികമാക്കും. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും ഉറപ്പുവരുത്തുന്നതിനുള്ള ദേശീയ പദ്ധതിക്കായി 368 കോടി രൂപ അനുവദിച്ചു.
$ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാസവള നിര്‍മാണശാലകളുടെ 2000 മാതൃകാ ഔട്ട്ലെറ്റുകള്‍ക്ക് മണ്ണ്, വിത്ത് പരിശോധനാ സംവിധാനങ്ങള്‍ ലഭ്യമാക്കും.
$ രാസവളങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന സിറ്റി കമ്പോസ്റ്റിന്റെ വില്‍പ്പനയിലും വളം നിര്‍മാണശാലകള്‍ പങ്കാളികളാകും.
$ രാജ്യത്ത് ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ രണ്ട് വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു.
എ) പരമ്പരാഗത കൃഷി വികാസ് യോജന: മൂന്ന് വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി നടപ്പാക്കും.
ബി) വടക്കുകിഴക്കന്‍ മേഖലയിലെ ജൈവമൂല്യ ശൃംഖലാ വികസനം:
ഈ മേഖലയില്‍ വികസിപ്പിച്ചെടുക്കുന്ന ജൈവ ഉത്പന്നങ്ങളുടെ മൂല്യവര്‍ധന ലക്ഷ്യമിടുന്നു. ആഭ്യന്തര, വിദേശ വിപണികള്‍ കണ്ടെത്തുക ലക്ഷ്യം. രണ്ടു പദ്ധതികള്‍ക്കുമായി 412 കോടി രൂപ അനുവദിച്ചു.
$ ധാന്യോല്‍പ്പാദനം ഉയര്‍ത്താന്‍ ദേശീയ ഭക്ഷ്യ സുരക്ഷാ മിഷനു കീഴില്‍ 500 കോടി രൂപ നീക്കിവെച്ചു. ഉള്‍പ്പെടുത്തുന്ന ജില്ലകളുടെ എണ്ണം 622 ആയി വര്‍ധിപ്പിച്ചു.
$ പ്രകൃതിക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ ഫണ്ടിന് കീഴിലുള്ള ധനസഹായത്തിനുള്ള ചട്ടങ്ങള്‍ പരിഷ്കരിച്ചു.
$ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് വായ്പ ലഭ്യമാക്കുന്നതിന് പ്രത്യേക ഊന്നല്‍. കാര്‍ഷിക വായ്പക്കായി 2016-17 ല്‍ ലക്ഷ്യമിടുന്നത് 9 ലക്ഷം കോടി രൂപ. കര്‍ഷകരുടെ വായ്പാ തിരിച്ചടവ് ഭാരം കുറയ്ക്കാന്‍ പലിശയിളവുകള്ക്കായി 15,000 കോടി രൂപ.
$ സുപ്രധാന വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനക്ക് സര്‍ക്കാര്‍ അംഗീകാരം നല്കി. പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനായി 5,500 കോടി രൂപ അനുവദിച്ചു.
$ പശു വളര്‍ത്തല്‍ കൂടുതല്‍ ആദായകരമാക്കാന്‍ നാല് പുതിയ പദ്ധതികള്‍.
എ) പശുധന്‍ സഞ്ജീവനി
മൃഗ ആരോഗ്യകാര്‍ഡ് (നകുല്‍ സ്വാസ്ഥ്യപത്ര) സഹിതമുള്ള മൃഗക്ഷേമ പദ്ധതി.
ബി) ആധുനിക ബ്രീഡിങ് സാങ്കേതിക വിദ്യ
സി) ഇ-പശുധന്‍ ഹാത്: ബ്രീഡര്‍മാരെയും കര്‍ഷകരെയും ബന്ധിപ്പിക്കുന്ന ഇ-മാര്‍ക്കറ്റ് പോര്‍ട്ടല്‍.
ഡി) തദ്ദേശീയമായ കന്നുകാലി വര്‍ഗങ്ങളെ വികസിപ്പിച്ചെടുക്കാന്‍ ദേശീയ ജീനോമിക് കേന്ദ്രം. 850 കോടി രുപ ചെലവില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ആ പദ്ധതികള്‍ നടപ്പാക്കും.
$ രാജ്യത്തെ തേന്‍ ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധന
2013-14 ല്‍ പ്രതിവര്‍ഷം പെട്ടിയൊന്നിന് 18-20 കിലോഗ്രാമായിരുന്നത് 2015-16 ല്‍ 25 കിലോഗ്രാമായി ഉയര്‍ന്നു. 2014-15 ല്‍ രാജ്യത്തെ മൊത്തം തേന്‍ ഉല്‍പ്പാദനം 76,150 മെട്രിക് ടണ്‍ ആയിരുന്നത് 86,500 മെട്രിക് ടണ്ണായി ഉയര്‍ന്നു. ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന തേനില്‍ 90 ശതമാനവും കയറ്റുമതി ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: