അമ്പലപ്പുഴ: വാണിജ്യനികുതി ഉദ്യോഗസ്ഥന്മാരുടെ പീഡനത്തെ തുടര്‍ന്ന് വ്യാപാരി ആത്മഹത്യ ചെയ്തത് നാടിനെ നടുക്കി. സംഭവത്തില്‍ പ്രതിഷേധം വ്യാപകം. ഇന്നലെ അമ്പലപ്പുഴയില്‍ ഹര്‍ത്താല്‍ ആചരിച്ചു. അമ്പലപ്പുഴ പടിഞ്ഞാറെ നടയ്ക്കു സമീപത്തെ ചിത്രസ്റ്റോഴ്സ് എന്ന പലചരക്ക് സ്ഥാപന ഉടമ ശ്രീകുമാറാ(56)ണ് തിങ്കളാഴ്ച രാവിലെ 9.15ഓടെ കടയ്ക്കുള്ളില്‍ ആത്മഹത്യ ചെയ്തത്.
സംഭവത്തെ തുടര്‍ന്ന് അമ്പലപ്പുഴയിലെ വ്യാപാരി വ്യവസായി സമൂഹവും നാട്ടുകാരും കടയ്ക്കു മുന്പില് തടിച്ചുകൂടിയത് ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. അമ്പലപ്പുഴ പോലീസ് എത്തി ഇവരെ പിന്തിരിപ്പിക്കാന് ശ്രമിച്ചു എങ്കിലും വിഫലമായി. തുടര്‍ന്ന് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുവാന്‍ ആഹ്വനം ചെയ്തതോടെ കൂടുതല്‍ വ്യാപാരികള്‍ സ്ഥലത്തെത്തി ശ്രീകുമാറിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉന്നയിച്ചു.
കളക്ടര്‍ എത്തിയ ശേഷമേ മ്യതദേഹം നീക്കം ചെയ്യുവാന്‍ അനുവദിക്കൂ എന്ന നിലപാട് കൈകൊണ്ടു. ഒടുവില്‍ സബ് കളക്ടര്‍ ബാലമുരളി സ്ഥലത്ത് എത്തി പ്രതിക്ഷേധക്കാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മൃതദേഹം നീക്കം ചെയ്യാനായത്. കഴിഞ്ഞ 20 വര്‍ഷമായി കട നടത്തുന്ന ശ്രീകുമാറിന്റെ സ്ഥാപനത്തില്‍ ഇപ്പോള്‍ മാത്രമാണ് ആറു ലക്ഷത്തോളം രൂപയുടെ സ്റ്റോക്ക് ഉള്ളത്.
2012 മുതല്‍ 14 വരെയുള്ള വര്‍ഷകാലം സെയില്‍ ടാകസ് ഇനത്തില്‍ 21 .5 ലക്ഷത്തില്‍പരം രൂപാ അടയ്ക്കണം എന്നു കാട്ടി അധികൃതര്‍ നല്കിയ നോട്ടീസ് കടയില്‍ നിന്ന് കണ്ടെത്തിയതായി വ്യാപാരി വ്യവസായികള്‍ പറഞ്ഞു. 3.5 ലക്ഷം രൂപാ വീതമുള്ള രണ്ട് റിക്കവറി നോട്ടീസും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ടന്ന് വ്യാപാരി വ്യവസായികള്‍ പറഞ്ഞു.
ഇതും ഉള്‍പ്പെടെ ഇദ്ദേഹം അടയക്കേണ്ട തുക 50 ലക്ഷത്തോളമാണ്. എന്നാല്‍ നിത്യേന 5000 രുപയില്‍ അധികം കച്ചവടം ഇല്ലാത്ത ചെറുകിട സ്ഥാപനമാണിത്.
ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതിന്റെ ഫലമയാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തതെന്നും സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: