ഏലപ്പാറ: വാഗമണ്‍ കോട്ടമലയില്‍ കോണ്‍ഗ്രസ്-സിപിഎം ആക്രമണത്തില്‍ 3 ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതര പരിക്ക്. അയല്സഭയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിലാണ് വീട്ടമ്മയുള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റത്. കോട്ടമല സ്വദേശികളായ ഗീത, കൊച്ചുകാട്ടില്‍ കലേഷ്, ആനചാരിപ്പാറ സ്വദേശി പരമശിവന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഘടിച്ചെത്തിയ സിപിഎം-കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മാരകയാധുങ്ങളുമായി ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. അയല്‍സഭയില്‍ ബിജെപി പ്രവര്‍ത്തകരുടെ അഭിപ്രായം മുഖവുരയ്ക്കെടുക്കാതെ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തീരുമാനങ്ങളെടുത്തിരുന്നു. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കല്ലും കമ്പും മറ്റ് മാരകായുധങ്ങളുപയോഗിച്ച് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. പ്രദേശത്ത് മുമ്പും ബിജെപിക്കാരെ കള്ളക്കേസില്‍ കുടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം വര്‍ദ്ധിച്ചതാണ് കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്. സ്ത്രീകളെയടക്കം വഴിയില്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതായും നിരവധി പരാതികളുണ്ടായിരുന്നു. ഏലപ്പാറയില്‍ നിന്നും ബിജെപി പ്രവര്‍ത്തകരെത്തിയാണ് പരിക്കേറ്റവരെ ഉപ്പുതറയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ വാഗമണ്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനായുള്ള സംഘടിത ശ്രമമാണ് ഇത്തരം ആക്രമണമെന്ന് ജില്ലാ സെക്രട്ടറി വിനോദ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: