കുമളി: കേരള തമിഴ്നാട് അതിര്‍ത്തിയില്‍ നിന്നും 35 ലിറ്റര്‍ വാറ്റ് ചാരായം പിടികൂടി. ഒരാള്‍ അറസ്റ്റില്‍ . കമ്പംമെട്ട് മന്തിപ്പാറ സ്വദേശി ജോജി ജോര്‍ജ്ജ്(27) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ രാവിലെ കുമളി അമരാവതിപാണ്ടിക്കുഴിയില് നിന്നാണ് പ്രതി പിടിയിലാവുന്നത്. തമിഴ്നാട് വനത്തിനുള്ളില്‍ വാറ്റിയ ചാരായം ഓര്‍ഡര്‍ ലഭിച്ച പ്രകാരം ഇവിടെ എത്തിച്ച് കൈമാറാന്‍ ഒരുങ്ങുമ്പോഴാണ് പ്രതി കുടുങ്ങുന്നത്. 12500 രൂപയ്ക്കാണ് 35 ലിറ്റര്‍ ചാരായം വില്‍ക്കുന്നതെന്ന് ഇയാള്‍ മൊഴിനല്‍കിയിട്ടുണ്ട്. നിരവധി അബ്ക്കാരി കേസുകളില്‍ പ്രതിയായ ജോജി അടുത്തിടെയാണ് ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍രാജ് സി കെ, ഉദ്യോഗസ്ഥരായ ഹാപ്പിമോന്‍, രാജ്കുമാര്, സതീഷ്കുമാര്‍, അനീഷ്, ഷനേജ്, ഷൈന്‍, അരവിന്ദ് വിഷ്ണു, വനിത സിഇഒ സ്റ്റെല്ല ഉമ്മന്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഇന്നലെ വണ്ടിപ്പെരിയാറില്‍ വിവിധ കേസുകളിലായി 5.400 കിലോ കഞ്ചാവും അഞ്ച് പ്രതികളും പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: