കൊച്ചി: കേന്ദ്രബജറ്റില്‍ കൊച്ചിക്ക് വാരിക്കോരി നല്കി ബിജെപി സര്‍ക്കാര്‍. വിവിധ വികസന പദ്ധതികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബജറ്റില്‍ ആവശ്യത്തിന് തുക നല്കി. കൊച്ചി മെട്രോയ്ക്ക് 450 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സബോഡിനേറ്റ് ഡെറ്റ് ഫണ്ടില്‍ നിന്നും 404 കോടി രൂപയും കേന്ദ്രനിക്ഷേപമായി 46 കോടി രൂപയുമാണ് മെട്രോയ്ക്ക് ലഭിച്ചത്. 2015-16 ബജറ്റില്‍ 599.08 കോടി രൂപ ലഭിച്ചിരുന്നു. മെട്രോയുടെ പണികള്‍ പൂര്‍ത്തിയായി വരുന്നതിനാലാണ് കേന്ദ്രവിഹിതം കുറച്ചത്. നവംബറില്‍ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മെട്രോക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര തീരുമാനം.
നഷ്ടക്കണക്ക് മാത്രം പറയുന്ന കൊച്ചി തുറമുഖ ട്രസ്റ്റിനെ രക്ഷിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതിന്റെ സൂചനയും ബജറ്റിലുണ്ട്. 33.31 കോടിയാണ് തുറമുഖ ട്രസ്റ്റിന് അനുവദിച്ചത്. ഇതിനുപുറമെ കൊച്ചി കപ്പല്‍ശാലക്ക് 116 കോടിരൂപയും നല്‍കും. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിന് 53.98 കോടിരൂപയും സ്പൈസസ് ബോര്‍ഡിന് 70.35 കോടിരൂപയും കൊച്ചി സമുദ്രോല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിക്ക് 90 കോടിയുമാണ് അനുവദിക്കപ്പെട്ടത്. കയര്‍ വികാസ് യോജനക്ക് 45.45കോടിരൂപയും കയര്‍ ഉദ്യമി യോജനക്ക് 20കോടിരൂപയും ലഭിച്ചത് കേരളത്തിന് ഏറെ പ്രയോജനം ചെയ്യും. കുസാറ്റിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ആക്കി ഉയര്‍ത്തുന്നതിന് 80 കോടിരൂപ അനുവദിച്ചതും എടുത്തു പറയേണ്ട നേട്ടമാണ്. വര്‍ഷങ്ങളായി അതിജീവനത്തിന് മുറവിളി ഉയരുന്ന ഫാക്ടിന് നേരത്തെ പ്രഖ്യാപിച്ച ആയിരം കോടിക്ക് പുറമെ 6കോടി കൂടി വകയിരുത്തി. ഫാക്ടിനെ കരകയറ്റാനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ തുടരുമെന്നതിന്റെ ശക്തമായ പ്രഖ്യാപനമാണിത്.
കൊച്ചിയുടെ സര്‍വ്വമേഖലകളെയും ഉള്‍ക്കൊണ്ട് കേന്ദ്രബജറ്റില്‍ ഇത്രയും പരിഗണന ലഭിക്കുന്നത് ആദ്യമായാണ്. നേരത്തെ റെയില്‍ ബജറ്റിലും കൊച്ചിക്ക് വലിയ പരിഗണനയാണ് മോദി സര്‍ക്കാര്‍ നല്‍കിയത്. ഉപേക്ഷിക്കാനിരുന്ന അങ്കമാലി-ശബരി റെയില്‍പാതക്ക് 20 കോടി നല്കി പദ്ധതി സജീവമാക്കി. ഇടപ്പള്ളിയടക്കം നിരവധി റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്ക് തുക വകയിരുത്തി. ബജറ്റിനെ വിവിധ സംഘടനകളും സാധാരണക്കാരും സ്വാഗതം ചെയ്തു. പ്രതീക്ഷ പകരുന്ന ബജറ്റാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഎ) പ്രതികരിച്ചു. ഭാവി വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണെന്ന് സിഐഐ ചെയര്മാന് അഭിപ്രായപ്പെട്ടു.
സാമൂഹ്യമേഖലയുടെ ആവശ്യങ്ങള്‍ സാമ്പത്തിക, ബിസിനസ് മേഖലകള്‍ക്കു അനുപേക്ഷണിയമായ വിധത്തില്‍ സന്തുലനം ചെയ്യുവാന്‍ ധനമന്ത്രിക്കു സാധിച്ചിരിക്കുന്നു. അടിസ്ഥാനസൗകര്യമേഖലയ്ക്കു 2.2 ലക്ഷം കോടി രൂപ വകയിരുത്തിയതുവഴി വളര്‍ച്ചയ്ക്കു ഊര്‍ജം പകരുവാന്‍ സഹായിക്കും. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നടപടികളും സ്റ്റാര്‍ട്ട് അപ്പുകള്‍, ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് അനുകൂലമായ നികുതി സമീപനവും തൊഴില്‍ സൃഷ്ടി വര്‍ധിപ്പിക്കുമെന്ന് യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ റാണാ കപൂര്‍ വിലയിത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: