ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കായിക മന്ത്രാലയത്തിനുള്ള വിഹിതത്തില്‍ 50.87 കോടി രൂപയുടെ വര്‍ധന. കഴിഞ്ഞ വര്‍ഷം 1,541.13 കോടി വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ 1,592 കോടി രൂപ നീക്കിവച്ചു. ഇതില്‍ 1,400 കോടി രൂപ പ്ലാന്‍ ഫണ്ട് വിഹിതം. 192 കോടി പ്ലാന്‍ ഫണ്ടിന് പുറത്തുള്ള വിഹിതം. പ്ലാന്‍ ഫണ്ടില്‍ 10.82 കോടി രൂപയുടെ വര്‍ധന വരുത്തിയപ്പോള്‍, പ്ലാന്‍ ഫണ്ടിന് പുറത്തുള്ളതില്‍ 40.15 കോടി കൂടുതല്‍.
വടക്കു-കിഴക്കന്‍ മേഖലയ്ക്ക് 150.23 കോടി നീക്കിവച്ചു. ദേശീയ ക്യാംപുകളടക്കം സംഘടിപ്പിക്കാന്‍ സായിക്ക് അനുവദിച്ചത് 381.30 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 11.91 കോടിയുടെ വര്‍ധന. യുവജന ക്ഷേമത്തിന് 545.90 കോടിയും നാഷണല്‍ സര്‍വീസ് സ്കീമിന് 215.70 കോടി രൂപയും വകയിരുത്തി. ഉത്തേജക വിരുദ്ധ പദ്ധതികള്‍ക്ക് 12 കോടി രൂപ നീക്കിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: