ചിറയിന്‍കീഴ്: ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ സി.പി.എം.അംഗം രാജി വച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 5 ന് നടക്കും. പാര്‍ട്ടിയിലെ പടല പിണക്കത്തെയും അധികാര വടംവലിയേയും തുടര്‍ന്നാണ് സിപിഎം ആയിക്കുടി 7-ാം വാര്‍ഡിലെ അംഗം രാജി വച്ചത്. ഇവിടെ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയിലാണ് ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടത്. നിസ്സാര വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് കുമാര്‍ രണ്ടാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടത്. അതുകൊണ്ട് തന്നെ ഇക്കുറി വളരെ കരുതലോടെയാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍. ഇക്കുറിയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുകേഷ്കുമാര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ത്ഥി. മുകേഷ്കുമാറിന്റെ യുവത്വവും ജനകീയതയും പാര്‍ട്ടിക്ക് കരുത്തേകുമെന്ന് വിലയിരുത്തപ്പെടുന്നു. പ്രാദേശിക പ്രശ്നങ്ങളും വാര്‍ഡ് മെമ്പറുടെ രാജിയും സിപിഎമ്മിന് തലവേദനയുണ്ടാക്കുന്നു. ഷീലയാണ് സിപി.എം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബീനാ രാജീവ് മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് .കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെ.ദിലീപും മത്സര രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: