കൊച്ചി: പത്താം ശമ്പള കമ്മീഷന് റിപ്പോര്‍ട്ടിലെ അവഗണനയ്ക്കെതിരെ സര്‍ക്കാര്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. കേന്ദ്ര സര്‍ക്കാരും ആയുഷ് വകുപ്പും ദേശീയ ആരോഗ്യ നയവും സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിനുമൊക്കെ ശുപാര്‍ശ ചെയ്യുന്ന ശമ്പള തുല്യത നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരേ ശമ്പള സ്കെയിലില്‍ കയറുന്ന എഞ്ചിനീയര്‍മാര്‍ പോലും 15 വര്‍ഷം കഴിയുമ്പോള്‍ ആയുര്വേദക്കാരെക്കാള് വളരെ മുകളിലുള്ള ശമ്പള സ്കെയിലിലാണ് എത്തുന്നത്. ശമ്പള കമ്മീഷന് ശുപാര് ചെയ്ത വര്‍ധനവ് പോലും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. പി.ജി. അലവന്‍സില്‍ അവ്യക്തത നിലനില്ക്കുന്നു. നോണ്‍ കേഡര്‍ ഡെസ്റ്റിനേഷന്‍ പിന്‍വലിച്ചതും പ്രതിഷേധാര്‍ഹമാണ് സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്ന് കരിദിനമായി ആചരിക്കും. അന്നേ ദിവസം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രതിഷേധ യോഗവും നടത്തും. സംസ്ഥാനത്തിലെ എല്ലാ പഞ്ചായത്ത് ഭരണസമിതികളുടെയും പിന്തുണയും ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ ശക്തമായ സമരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കോണ്‍ഫെഡറേഷന്‍ സംസ്ഥാന ചെയര്മാന് ഡോ.എ.ജയന്, കണ്‍വീനര്‍ ഡോ.ഷര്‍മ്മദ് ഖാന് എന്നിവര്‍ അറിയിച്ചു. ഇതിന് മുന്നോടിയായി മാര്‍ച്ച് മൂന്നിന് തിരുവനന്തപുരത്ത് സംസ്ഥാന കണ്‍വെന്‍ഷനും സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: