തൃശൂര്‍: പന്ത്രണ്ടുവയസുകാരിയെ മാനഭംഗപ്പെടുത്തിയകേസില് പാസ്റ്റര്‍ക്ക് നീതിന്യായ ചരിത്രത്തിലെ അപൂര്‍വ ശിക്ഷ. കുറ്റക്കാരനായ പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയിലെ പാസ്റ്ററായിരുന്ന കോട്ടയം കറുകച്ചാല്‍ കുറ്റിക്കല്വീട്ടില് സനില്‍ കെ. ജെയിംസിനെ 40 വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കുട്ടിയുടെ ഭാവിജീവിത സുരക്ഷിതത്വത്തിന് വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ നല്കാന് സര്‍ക്കാരിനോടും വിധിയില്‍ നിര്‍ദ്ദേശിച്ചു.
പോക്സോ നിയമത്തിന്റെ ചരിത്രത്തിലും സംസ്ഥാനത്തും ആദ്യമായാണ് ലൈംഗികാതിക്രമക്കേസില്‍ ഇത്രയും വലിയ ശിക്ഷ ലഭിക്കുന്നത്. തൃശൂരിലെ പോക്സോ കേസുകള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയായ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. സുധീറാണ് വിധി പറഞ്ഞത്. പാസ്റ്റര്‍ കുറ്റക്കാരനെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 376 രണ്ട് എഫ് വകുപ്പു പ്രകാരം ബാലപീഡനത്തിന് 20 വര്‍ഷം തടവും പതിനായിരം രൂപ പിഴയും സെക്ഷന്‍ 5 എഫ്.എം പ്രകാരം മതസ്ഥാപനത്തിന്റെ ഭരണ നിര്‍വഹണ അധികാ രത്തിലിരിക്കേ ചെയ്ത കുറ്റത്തിന് 20 വര്‍ഷം തടവും പതിനായിരം രൂപ പിഴയും എന്നിങ്ങനെ രണ്ടു സെക്ഷനുകളിലായാണ് ശിക്ഷ. ഇരുപത് വര്‍ഷമായി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയാകും.
പിഴയൊടുക്കിയില്ലെങ്കില്‍ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. പാസ്റ്റര്‍ താമസിച്ചിരുന്ന പീച്ചിയിലെ പള്ളിമേടയില്‍വച്ച് 2014 ഏപ്രില്‍ മധ്യവേനല്‍ അവധിക്കാലത്താണ് കേസിനാ സ്പദമായ സംഭവം. ഏഴാം കഌസ് വിദ്യാര്‍ഥിനിയെ ബലാല്‍ക്കാരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. കടുത്ത ഭാഷയിലാണ് കൃത്യത്തെ കോടതി വിമര്‍ശിച്ചത്. സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന സംഭവമാണ് ഇതെന്നും മൃഗീയ പീഡനത്തിന് പ്രതി പരമാവധി ശിക്ഷ അര്‍ഹി ക്കുന്നുവെന്നും കോടതി വിലയിരുത്തി. സമാനകുറ്റ കൃത്യങ്ങളിലേര്പ്പെടുന്നവര്ക്കും സമൂഹത്തിനുമുള്ള പാഠമാണ് വിധിയെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു ലഭിച്ച പരാതിയെ തുടര്‍ന്ന് പീച്ചി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒല്ലൂര്‍ സി.ഐ ഉമേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.
എസ് ടി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പാസ്റ്റര്‍ക്കെതിരെ ഈ കോടതിയില്‍ വിചാരണ തുടങ്ങാ നിരിക്കുകയാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബഌക് പ്രോസിക്യൂട്ടര്‍ പയസ്മാത്യു ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: