മാവേലിക്കര: ജീവിത പ്രാരാബ്ദങ്ങള്‍ക്കിടിയിലും സംഘ പ്രസ്ഥാനങ്ങളെ നെഞ്ചോടുചേര്‍ത്ത വള്ളികുന്നം നെടിയത്ത് ചന്ദ്രനെ കൊലപ്പെടുത്തിയ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതോടെ സിപിഎം കൊടും ക്രൂരതയുടെ നേര്‍ചിത്രമാണ് തെളിഞ്ഞത്.
വളരെ ചെറുപ്പത്തിലെ വള്ളികുന്നം പടയണിവെട്ടം ശാഖാ സ്വയംസേവക് ആയിട്ടാണ് ചന്ദ്രന് സംഘ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാട്ടിലെ ഏതു നല്ലകാര്യങ്ങള്‍ക്കും മുന്പില് ചന്ദ്രനുണ്ടായിരുന്നു. വള്ളികുന്നം മണ്ഡല് കാര്യവാഹ്, കൃഷ്ണപുരം ഖണ്ഡ് കാര്യവാഹ്, കായംകുളം താലൂക്ക് സേവാ പ്രമുഖ്, ചാരുംമൂട് താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, കാര്യവാഹ് തുടങ്ങിയ ചുമതലകളില്‍ പ്രവര്‍ത്തിച്ച് നാട്ടുകാരുടെ പ്രീയപ്പെട്ട ചന്ദ്രേട്ടനായി വളര്‍ന്നു.
2004ല്‍ സുനാമി തിരമാലകള്‍ തീരദേശം കവര്ന്നെടുത്തപ്പോള് ജോലി പോലും ഉപേക്ഷിച്ച്, കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് അവഗണിച്ച് മാസങ്ങളോളം ആറാട്ടുപുഴയില്‍ താമസിച്ച് സേവാഭാരതിയുടെ പുനധിവാസ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്കി.
സിപിഎം ശക്തികേന്ദ്രമായിരുന്ന വള്ളികുന്നത്ത് സംഘ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ചന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ഇതിനാല്‍ എന്നും ചന്ദ്രന് സിപിഎമ്മിന്റെയും ചില മത തീവ്രവാദ സംഘടനകളുടെയും നോട്ടപ്പുള്ളിയായിരുന്നു.
നിരവധി തവണ ഇവര്‍ ചന്ദ്രനെ നേരെ ആക്രമണം നടത്തി. പലപ്പോഴും തലനാരിഴയ്ക്കാണ് ചന്ദ്രന് രക്ഷപെട്ടത്. ചാരുംമൂട് താലൂക്ക് കേന്ദ്രീകരിച്ച് ചന്ദ്രന്റെ പ്രവര്‍ത്തനം ശക്തമായതോടെ പല സിപിഎം കോട്ടകളിലും വിള്ളല്‍ വീണു. ഇതോടെ ഇവര്‍ ചന്ദ്രനെ കൊലപ്പെടുത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.
പ്രവര്‍ത്തകരുടെ ഏത് ആവശ്യത്തിനും സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ച് ഓടിയെത്തുക എന്നത് ചന്ദ്രന്റെ പ്രത്യേകതയായിരുന്നു. ഇതറിയാവുന്ന സിപിഎം ജില്ലാ നേതാവിന്റെ നേതൃത്വത്തില്‍ വെട്ടിയാര്‍ കേന്ദ്രീകരിച്ച് ആക്രമണ പദ്ധതി തയ്യാറാക്കി.
ഇതിനായി വെട്ടിയാറില്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ചു. ചന്ദ്രന് ഇവിടേക്ക് എത്തുമെന്ന് അറിയാവുന്ന സിപിഎമ്മുകാര്‍ വഴിയില്‍ കാത്തുനിന്ന് സംഘടിച്ച് ആക്രമണം നടത്തുകയായിരുന്നു. ഒപ്പമുള്ളവരെ ആക്രമിച്ച് ഓടിച്ച ശേഷം ചന്ദ്രനെ അതിക്രൂരമായിട്ടാണ് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.
ഇടതുഭരണ കാലത്തായിരുന്നു കൊലപാതകം നടന്നത്. അതിനാല്‍ പോലീസിനെ സ്വാധീനിച്ച് ആക്രണ പദ്ധതി ആസൂത്രണം ചെയ്ത ജില്ലാ നേതാവ് അടക്കം പ്രതി പട്ടികയില്‍ നിന്നും രക്ഷപെട്ടു. നിരവധി നേതാക്കള്‍ക്ക് ഈ കേസില്‍ ബന്ധമുണ്ടെന്ന് സിപിഎം പ്രവര്‍ത്തകര്‍ പോലും ആരോപിച്ചിരുന്നെങ്കിലും പോലീസ് തയ്യാറാക്കിയ പ്രതി പട്ടികയില്‍ നിന്നും അവരെല്ലാം ഒഴിവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: