തൊടുപുഴ: പെരിയാമ്പ്രയില്‍ സ്റ്റോപ്പ് മെപ്പോ മറികടന്ന് പള്ളി നിര്‍മ്മിച്ചിട്ടും ജില്ല ഭരണകൂടം നടപടിയെടുക്കുന്നില്ല. യാക്കോബായസഭയുടെ നേതൃത്വത്തിലാണ് കണ്ടനാട് സ്വദേശി മാത്യൂസ് എന്നയാള്‍ വാങ്ങിയ വയല്‍ നികത്തി പള്ളി പണി നടക്കുന്നത്. ഓര്‍ത്തഡോക്സ് വിഭാഗവും യാക്കോബായ വിഭാഗവും തമ്മില്‍ പെരിയാമ്പ്ര പള്ളിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് യാക്കോബായ വിഭാഗം നിയമം ലംഘിച്ച് മറ്റൊരുപള്ളി നിര്‍മ്മിക്കാന്‍ നീക്കം ആരഭിച്ചത്. പഞ്ചായത്തിന്റെയോ ജില്ല ഭരണകൂടത്തിന്റേയോ അനുമതിയില്ലാതെ ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് അധികാരികള്‍ സ്റ്റോപ്പ് മെമ്മോ നല്കി. ഇടയ്ക്കിടെ നിരോധനം മറികടന്ന് പള്ളി നിര്‍മ്മിച്ചുകൊണ്ടിരുന്നു. റവന്യൂവകുപ്പിലെ ഒരു വിഭാഗം ഉദ്ദ്യോഗസ്ഥര്‍ പള്ളി പണിയുന്നതിന് അനുകൂല നിലപാടാണ് കൈക്കൊള്ളുന്നത്. ഇതിനാലാണ് പള്ളിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാകാന് കാരണമായത്. ആറ് മാസം മുന്‍പ് നിയമം ലംഘിച്ച് പള്ളി പണിത സംഭവത്തില്‍ തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഉന്നതരെ പിടികൂടാന്‍ ധൈര്യംകാട്ടിയില്ല. നിയമ ലംഘനത്തെക്കുറിച്ച് ജില്ല കളക്ടര്‍ക്ക് പരാതി ലഭിച്ചിട്ടും നടപടി കൈക്കൊളളാത്തത് ആക്ഷേപങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: