മുഹമ്മ: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി ദിനങ്ങള്‍ മാത്രം ശേഷിക്കെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഭരണ-പ്രതിപക്ഷ പോരുമുറുകി. ജനത്തെ കബളിപ്പിക്കാന്‍ ആരോപണ പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസ്- സിപിഎം കക്ഷികള്‍ രംഗത്തെത്തി.
പഞ്ചായത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കഴിവുകൊണ്ടാണെന്ന അവകാശ വാദവുമായി ഇരുമുന്നണികളും രംഗത്ത് വന്നത് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ആക്ഷേപമുയര്‍ന്നു. ബസ്സ്റ്റാന്റ് നവീകരിക്കാന്‍ പതിനാറും ആര്‍ഒ പ്ലാന്റിന് ഏഴും ഹൈമാസ്റ്റ് ലൈറ്റിന് അഞ്ചും അഞ്ച്, ആറ് വാര്‍ഡുകളിലെ രണ്ടു റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് അമ്പതും ഉള്‍പ്പെടെ നിരവധി വികസന പദ്ധതികള്‍ക്കായി ഒരു കോടിയോളം രൂപ ചെലവഴിച്ചത് ഭരണ നേട്ടമായി എല്‍ഡിഎഫും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി യുഡിഎഫും വാദിക്കുന്നു.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എംഎല്‍എമാര്‍ക്ക് ഒരോ വര്‍ഷവും ആറുകോടി രൂപയാണ് പ്രദേശിക വികസന പദ്ധതികള്‍ക്കായി നല്‍കുന്നത്. അതിലിരട്ടി എംപിയും വിനിയോഗിക്കുന്നുണ്ട്. ഇതെല്ലാം മറച്ചുവെച്ച് എംഎല്‍എയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഇടതുമുന്നണിയുടെ നേട്ടമായി പ്രചരിപ്പിക്കുകയാണെന്ന് യു ഡി എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ വി മേഘനാഥന് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തേക്കാള്‍ ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് മണ്ണഞ്ചേരിയില്‍ ഇടതുമുന്നണി ഭരിക്കുന്നത്. എല്‍ഡിഎഫ് ധാരണ അനുസരിച്ച് ആദ്യ രണ്ടുവര്‍ഷം സിപിഐയ്ക്കും അവസാന മൂന്നുവര്‍ഷം സി പി എമ്മിനുമാണ് പ്രസിഡന്റ് പദവി നിശ്ചയിച്ചിരിക്കുന്നത്.
സിപിഐയുടെ പഞ്ചായത്ത് പ്രസിഡന്റിനെ നോക്കുകുത്തിയായി സിപിഎം ഭരണം കയ്യാളുകയാണെന്ന് പ്രതിപക്ഷങ്ങള്‍ ആരോപിച്ചു. എന്നാല്‍ വാദഗതികള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് സിപിഎമ്മിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: