ഇടുക്കി: തൊടുപുഴയിലും വണ്ടിപ്പെരിയാറിവും കഞ്ചാവ് ഇടപാടില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര് പിടിയിലായി. ചെന്നക്കാട് മാങ്കുഴി അന്‍സില്‍(22), നെയ്യശേരി ഇടത്തയ്ക്കല് ഹാരിസ്(21), കീരികോട് കിഴക്കുംപറമ്പില്‍ അജ്മല്‍(21), കീരികോട് കോയിക്കപറമ്പില്‍ മുബിന്(21), കദളിക്കാട് അട്ടക്കള്ളം നന്ദു(19) എന്നിവരാണ് തൊടുപുഴ മുതലക്കോടത്തു നിന്നും അറസ്റ്റിലാത്. ഇവരുടെ നേതൃത്വത്തില്‍ സമീപത്തെ കോളേജുകളില്‍ കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നതായും പോലീസിനു വിവരം ലഭിച്ചിരുന്നു. കഞ്ചാവ് സ്ഥിരമായി വാങ്ങി ഉപയോഗിക്കുന്ന വിദ്യാര്‍ഥികളും പോലീസ് നിരീക്ഷണത്തിലാണ്. കാറില്‍ കടത്താന്‍ ശ്രമിച്ച 70 ഗ്രാം കഞ്ചാവും പോലീസ് പിടികൂടി.
പ്രതികളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴയില്‍ കഞ്ചാവ് എത്തിക്കുന്നവരെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലീസ്, സിവില്‍ പോലീസ് ഓഫീസര്‍ ഷാനവാസ്, അനസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. മുതലക്കോടത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്.
കോട്ടയം കുമളി പാതയില്‍ കഞ്ചാവുമായി വന്ന വൈക്കം സ്വദേശികളായ പ്രവീണ്‍ (32), അനന്തു (21) എന്നിവരെയാണ് കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ വച്ച് വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടറും സംഘവും പിടികൂടി. തമിഴ്നാട് ഗൂഡലൂരില്‍ നിന്നും 500 ഗ്രാം കഞ്ചാവ് വാങ്ങി അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ച് വച്ച നിലയിലാണ് ഇവരില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫീസര്‍ സേവ്യര്‍ പി. ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാജ്കുമാര് ബി., അനീഷ് ടി. എ, ഷനേജ് കെ, ഷൈന്‍, രവി, ബിജു പി.എ, ജോബി തോമസ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: