ചേര്‍ത്തല: കണ്ടുപിടുത്തങ്ങളുടെ ലോകത്ത് വ്യത്യസ്ഥത പുലര്‍ത്തുന്ന കെ. സി. ബൈജുവിന്റെ ഏറ്റവും പുതിയ കണ്ടുപിടുത്തം ബൈജൂസ് അലെര്‍ട്ട്. പാഠപുസ്തകത്തിനുള്ളില്‍ കൗതുകമുണര്‍ത്തുന്ന പുസ്തക റേഡിയോ നിര്‍മ്മിച്ച് 13-ാം വയസില്‍ ശ്രദ്ധനേടിയ ബൈജു വൈദ്യുതി ബോര്‍ഡിന്റെ തിരുവനന്തപുരം പട്ടത്തെ വൈദ്യുതി ഭവനില്‍ ഗവേഷണ വിഭാഗം സബ് എന്‍ജിനിയറാണ്. സ്കൂള്‍ പഠനകാലത്ത് എന്‍ജിനിയറിംഗ് ഡ്രോയിംഗ് സുഗമമാക്കാന്‍ സ്ട്രൈറ്റ് ലൈന്‍ സ്റ്റെന്‍സില്‍ എന്ന ഉപകരണം നിര്‍മ്മിച്ചാണ് കണ്ടുപിടുത്തങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചെറുതും വലുതുമായ മുപ്പതിലേറെ കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകള്‍ക്കായുള്ള ഒരു ആപ്ലിക്കേഷനാണ് ബൈജൂസ് അലെര്‍ട്ട്. ലൈനുമായി നേരിട്ട് ബന്ധമില്ലാതെ സുരക്ഷിത അകലത്തില്‍ വെച്ചുതന്നെ അപകടകരമായ വൈദ്യുത സാന്നിധ്യം അറിയാന്‍ ഈ ഉപകരണം കൊണ്ട് കഴിയുമെന്ന് ബൈജു പറയുന്നു. ഇതു വഴി വൈദ്യുതാപകടങ്ങള്‍ ഒഴിവാക്കാനാകും. ഒപ്പം പാചക വാതക ചോര്‍ച്ച, വൈദ്യുത സര്‍ക്യൂട്ടുകളുടെ കണ്ടിന്യൂവിറ്റി, സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് കിരണങ്ങളുടെ സാന്നിധ്യം, വൈദ്യുത സര്ക്യൂട്ടുകളിലേ ഊഷ്മാവിന്റെ നിരക്ക് കാന്തിക വസ്തുക്കളുടെ സാന്നിധ്യം തുടങ്ങി ഒട്ടേറെ കാര്യങ്ങളും കണ്ടെത്താമെന്ന് ബൈജു പറഞ്ഞു. മദ്യപിച്ചിട്ടുള്ളവരെ ശ്വാസത്തിലൂടെ (നിലവിലെ ബ്രീത്ത് അനലൈസര്‍ പോലെ) കണ്ടുപിടിക്കാനും സാധിക്കും. ഇത് ഉപയോഗിച്ച് നിര്‍ണയിക്കുന്ന കാര്യങ്ങള്‍ അപകടകരമായ അളവിലെത്തുമ്പോള്‍ മൊബൈല്‍ഫോണില്‍ നിന്നും അലാം ശബ്ദം കേള്‍ക്കും. ഫോണ്‍ വൈബ്രേറ്റ് ചെയ്യുകയും ചെയ്യും. ഇതിനായി ബൈജൂസ് അലെര്‍ട്ട് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണിന്റെ ഹെഡ് ഫോണ്‍ സോക്കറ്റില്‍ അനായാസം ഘടിപ്പിക്കാവുന്ന വളരെ ചെറിയതും, ചെലവ് കുറഞ്ഞതുമായ വിവിധ സെന്‍സറുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം സെന്‍സറുകള്‍ സര്‍ക്കാരിന്റെ വിവിധ സംരംഭങ്ങള്‍ വഴി സൗജന്യ നിരക്കില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബൈജു. ഫെബ്രുവരി 23 മുതല്‍ ആപ്പ് സോഫ്റ്റ് വെയറിന്റെ ഒന്നാം പതിപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ സൗജന്യമായി ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 2013ലെ ഊര്‍ജ്ജ സംരക്ഷണ പ്രശസ്തി പത്രം, 2015ലെ കേരളാ സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്, റോട്ടറി ഇന്റര്‍ നാഷണല്‍ അവാര്‍ഡ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന് പുരസ്കാരം തുടങ്ങി ഒട്ടേറെ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: