കോട്ടയം: മാതൃഭൂമി ആഴ്ചപ്പതിപ്പ് ദേശദ്രോഹക്കുറ്റം പ്രോത്സാഹിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതായി ആാരോപിച്ച് കോട്ടയം ജില്ലാകളക്ടര്‍ക്ക് പരാതിലഭിച്ചു. ഈ ലക്കം പുറത്തിറങ്ങിയ വാരികയില്‍ ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ നടന്ന അഫ്സല്‍ഗുരു അനുസ്മരണത്തെയും അഫ്സല് ഗുരുവിനെയും ന്യായീകരിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണ് കോട്ടയം ഗാന്ധിനഗര്‍ സ്വദേശിയായ സജി കൈലാസം ജില്ലാ കളക്ടര്‍ക്ക് പരാതിയില്‍ ആരോപിക്കുന്നത്. ജില്ലാ മജിസ്ട്രേട്ട് കൂടിയായ കളക്ടര്‍ ഇക്കാര്യം സര്‍ക്കാരിനെ ധരിപ്പിച്ച് മാതൃഭൂമിയുടെ പതിപ്പ് കണ്ടുകെട്ടുന്നതിനു നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
രാജ്യദ്രോഹക്കുറ്റത്തിനു തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരുവിനെപ്പറ്റിയും ജമ്മു കശ്മീരിനെപ്പറ്റിയും സര്‍വ്വകലാശാലകളില്‍ കൂടുതല്‍ കലാപങ്ങള്‍ ഉണ്ടാക്കണമെന്നും പ്രോത്സാഹിപ്പിക്കുകയാണ് ലേഖനങ്ങളെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു, ലേഖകര്‍ക്കും പ്രസാധകര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ഉമുള്പ്പെടെയുള്ള നടപടികള്‍ കോടതി മുഖേന സ്വീകരിക്കുന്നതിനു മുന്നോടിയായാണ് പരാതിയെന്ന് സജി കൈലാസം പറയുന്നു. കോടതി മുമ്പാകെ പരിഗണനയിലുള്ള വിഷയമായിരിക്കെ ഇങ്ങനെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നീതിന്യായ വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് പരാതി.
രാജ്യദ്രോഹക്കേസിലെ കുറ്റാരോപിതന് മുഖചിത്രമായി വരുന്നതു കൂടാതെ ‘അവര്‍ ഒരിക്കലും രാജ്യദ്രോഹികളോ ഭീകരരോ അല്ലെ’ന്നും, ‘അഫ്സല് ഗുരുവിനെ അനുസ്മരിക്കുന്നതില്‍ എന്താണു തെറ്റ്’ എന്നും മറ്റുമുള്ള രാജ്യത്തിനെതിരെ കൂടുതല്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന പ്രയോഗങ്ങള്‍ ലേഖനങ്ങളില്‍ ഉണ്ടത്രെ. കൂടുതല്‍ നിയമ നടപടികളിള്ക്കിടയാക്കുന്ന വിധത്തിലുള്ള മാതൃഭൂമിയുടെ ലക്കം വിപണനം ചെയ്യുന്നത് വിലക്കണമെന്ന് ആവശ്യപ്പെടുമെന്നും സജി കൈലാസം പറഞ്ഞു. യംഗ് പേഴ്സണ്‍സ് (ഹാംഫുള്‍ പബ്ലിക്കേഷന്‍) നിയമത്തിനു വിരുദ്ധവും പിടിച്ചെടുക്കുന്നതിന് അധികാരവുമുള്ള വിധത്തിലാണ് മാതൃഭൂമി ആഴചപ്പതിപ്പിലെ ലേഖനങ്ങളെന്ന് ഹര്ജ്ജിക്കാരന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: