ന്യൂദല്‍ഹി: വളരെച്ചെറിയ വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രം ബാധിക്കുമായിരുന്ന പിഎഫ് പലിശക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം സര്‍ക്കാര്‍ പിന്‍വലിച്ചേക്കും. ഈ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന ആവശ്യം വ്യാപകമായ പശ്ചാത്തലത്തിലാണ് ഈ ആലോചന.
ഇ.പിഎഫിലെ 60 ശതമാനം നിക്ഷേപത്തിന്റെ പലിശയ്ക്കു നികുതി ചുമത്താനായിരുന്നു ബജറ്റിലെ നിര്‍ദ്ദേശം.( തുകയ്ക്കല്ല, പലിശയ്ക്കു മാത്രം) എന്നാല്‍ പിന്‍വലിക്കുന്ന പിഎഫ് തുകയുടെ 60 ശതമാനത്തിന് നികുതി ചുമത്തുന്നു എന്നാണ് വാര്‍ത്ത വന്നത്.
പലിശയ്ക്കു നികുതി ചുമത്തുന്നതു പോലും ഉന്നത ശമ്പളമുള്ള കുറച്ച് ഉദ്യോഗസ്ഥരെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. മൊത്തം 3.7 കോടി ജീവനക്കാരില്‍ മൂന്നു കോടിപ്പേര്‍ക്കും പതിനയ്യായിരം രൂപയേ ശമ്പളമുള്ളു. 70 ലക്ഷം പേര്‍ക്ക് മാത്രമാണ് ഉന്നത ശമ്പളം. ഇവരെ മാത്രമേ ബജറ്റ് നിര്‍ദ്ദേശം ബാധിക്കുമായിരുന്നുള്ളു. മാസം പതിനയ്യായിരം രൂപ വരെ മാത്രം ശമ്പളമുള്ളവരെ ഈ പലിശയില്‍ നിന്ന് പാടേ ഒഴിവാക്കിയിട്ടുമുണ്ട്. മാത്രമല്ല നികുതി വരാന്‍ സാധ്യതയുള്ള ഈ 60 ശതമാനം തുക വാര്‍ഷിക പെന്ഷന് സ്കീമില്‍ നിക്ഷേപിച്ചാല്‍ നികുതി ഒഴിവാക്കാനും കഴിയുമായിരുന്നു.
എന്നാല്‍ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുകയും എതിര്‍പ്പുയരുകയും ചെയ്ത സാഹചര്യത്തിലാണ് ഇത് ഉപേക്ഷിക്കാന്‍ ആലോചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: