പയ്യന്നൂര്‍: കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇഎസ്ഐ ആനുകുല്യങ്ങള്‍ കേരളത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കാതിരിക്കാനുള്ള കേരള സര്‍ക്കാരിന്റെ നടപടി അത്യന്തം അപലപനീയമാണെന്ന് മോട്ടോര്‍ തൊഴിലാളി ആന്റ് എഞ്ചിനീയറിംഗ് മസ്ദുര്‍ സംഘ് (ബിഎംഎസ്) ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്ന് ഒരു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇ എസ്ഐ പദ്ധതി നടപ്പിലാക്കുന്നതിനായി യാതൊരു നടപടിയും എടുത്തിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മാര്‍ച്ച് 5 ന് കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ ബിഎംഎസ് തീരുമാനിച്ചു. യോഗത്തില്‍ വി.മണി രാജ് അധ്യക്ഷത വഹിച്ചു. വി.വി.രാജേഷ്, ഇ.കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.എസ്.ബിജു സ്വാഗതവും കെ.ജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: