തൃപ്പൂണിത്തുറ: ക്ഷേത്രഭരണം ജനാധിപത്യത്തിലൂടെ നടപ്പാക്കണമെന്ന് ടി.ജി. മോഹന്‍ദാസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയില്‍ നടന്ന ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച ജനസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006ല്‍ ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്നും ട്രഷറിയിലേക്ക് ഒഴുകിയത് 125 കോടിരൂപയാണ്. ഇത് ടാറ്റാഇന്സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ്. എന്നിട്ടും മന്ത്രി ശിവകുമാറും എംഎല്‍എ വി.ഡി.സതീശനും ദേവസ്വം ക്ഷേത്രങ്ങളില്‍ നിന്നും ഒരു രൂപപോലും എടുക്കുന്നില്ലെന്ന് പറയുന്നു. വരവ് ചിലവ് കണക്കുകള്‍ നോക്കിയാല്‍ വരുമാനം എവിടെ പോയി എന്നറിയാന്‍ കഴിയൂ. എന്നാല്‍ ഇവര്‍ കണക്കുകള്‍ പുറത്ത് വിടുന്നില്ല.
ക്ഷേത്ര ഭരണത്തില്‍ ഒരു പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന നുണ പ്രചരണങ്ങള്‍ക്ക് മുതിരാതെ കണക്കുകള്‍വച്ച് സമാധാനമായി സംവാദം നടത്താനാണ് വി.ഡി. സതീശന് ശ്രമിക്കേണ്ടത്. ട്രഷറിയില്‍ പണമടക്കുക എന്നാല്‍ സര്‍ക്കാരിലേക്ക് പണമടക്കുക എന്നാണ്. ലോക്കല്‍ഫണ്ട് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ 85-ാം പേജില്‍ ചാലക്കുടി സബ് ട്രഷറിയില്‍ 19 ലക്ഷം രൂപയാണ് ഗുരുവായൂര്‍ ദേവസ്വം നിക്ഷേപിച്ചത്. ട്രഷറിയില്‍ നിക്ഷേപിച്ച പണം ട്രഷറിനിയമങ്ങള്ക്ക് വിധേയമാണ് അത് തിരിച്ച് കിട്ടണമെന്നില്ല. ട്രഷറിയില്‍ അടച്ച പണം തിരികെ കിട്ടാതെ കോണ്ട്രാക്റ്റര് ആത്മഹത്യ ചെയ്ത സംഭവംവരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.പി.എല്‍. ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ.ഗോവിന്ദ് കെ. ഭരതന് ഉദ്ഘാടനം ചെയ്തു. എന്‍. അനില്‍കുമാര്‍ പങ്കെടുത്തു. ഇ.എന്‍. ഹരിമേനോന്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: