കൊച്ചി: ആയവന കാലാമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന 39 -ാം നമ്പര്‍ അംഗന്‍വാടിയിലേക്ക് ഓടിക്കയറിയ നായ രണ്ടു കുട്ടികളെയും ടീച്ചറെയും കടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കുമായി 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
മൊട്ടവുമറ്റത്തില് ജയന്റെ മകന് ആദികൃഷ്ണ, മീനാക്ഷി എന്നീ കുട്ടികളും അധ്യാപിക ഷേര്ലിജോര്ജുമാണ് നായയുടെ ആക്രമണത്തിനിരയായത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ ആദികൃഷ്ണയുടെ പിതാവ് ജയന് 30,000 രൂപയും മീനാക്ഷിയുടെ പിതാവ് കുന്നത്ത് സുമേഷിനും അധ്യാപികയായ ഷേര്‍ലി ജോര്‍ജിനും 10,000 രൂപ വീതവും നഷ്ടപരിഹാരം നല്‍കണം. എറണാകുളം ജില്ലാകളക്ടറും സാമൂഹ്യനീതി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരും നടപടിയെടുക്കണം. തുക നല്‍കിയശേഷം രണ്ടു മാസത്തിനകം നടപടി റിപ്പോര്‍ട്ട് കമ്മീഷനില്‍ ഫയല്‍ ചെയ്യണം.
ഡോഗ്റൂള്സ് നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്ത്തിക്കുകയില്ലായിരുന്നെന്ന് ജസ്റ്റിസ് ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. അംഗനവാടിക്ക് ചുറ്റുമതില്‍ ഉണ്ടായിരുന്നെങ്കില്‍ പ്രശ്നമുണ്ടാകുമായിരുന്നില്ല. ചുറ്റുമതില്‍ നിര്‍മ്മിക്കേണ്ടത് സാമൂഹ്യ നീതി വകുപ്പിന്റെ ചുമതലയാണ്. അംഗനവാടിയില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപകടം ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവാദിത്വമാണ്. തദ്ദേശസ്വയം ഭരണ വകുപ്പും ഇതില്‍ ഉത്തരവാദിയാണെന്ന് കമ്മീഷന് ചൂണ്ടികാണിച്ചു. എം.എന്‍. ജയന്, സനിത സുരേഷ്, ഷേര്‍ലി ജോര്‍ജ് എന്നിവര്‍ സമര്‍പ്പിച്ച പരാതികളിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: