മഡ്ഗാവ്: ഐ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോവ സാല്‍ഗോക്കറിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ കൊല്‍ക്കത്ത ഈസ്റ്റ് ബംഗാളിനെ കീഴടക്കി. സാല്‍ഗോക്കറിന് വേണ്ടി തോങ്കോസിം ഹോകിപ് രണ്ട് ഗോളുകള്‍ നേടി. സീസണില്‍ സാല്‍ഗോക്കറിന്റെ രണ്ടാം വിജയമാണിത്.
ഗോവയിലെ തിലക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ സാല്‍ഗോക്കര്‍ ലീഡ് നേടി. ഡാരില്‍ ഡഫി ബോക്സിലേക്ക് നല്കിയ ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധനിരതാരം അര്‍ണാബ് മൊണ്ടലിന് പിഴച്ചു. പന്ത് കിട്ടിയ ഹോകിപ് നല്ലൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. നാല് മിനിറ്റിനുശേഷം ഈസ്റ്റ് ബംഗാളിന് സമനിലനേടാനുള്ള സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും റാന്റി മാര്‍ട്ടനസിന് പിഴച്ചു. പിന്നീട് 25-ാം മിനിറ്റില്‍ റാന്റി മാര്‍ട്ടിനസിലൂടെ ഈസ്റ്റ് ബംഗാള്‍ സമനില പാലിച്ചു. പ്രതിരോധനിരതാരം കീനന്‍ അല്മേയ്ഡയുടെ പിഴവില്‍ നിന്നാണ് റാന്റി സാല്‍ഗോക്കര്‍ വല കുലുക്കിയത്. 36-ാം മിനിറ്റില്‍ സാല്‍ഗോക്കര്‍ വീണ്ടും ലീഡ് നേടി. ഇത്തവണ പെനാല്‍റ്റിയിലൂടെ കാവിന് മാര്ഗയാണ് ലക്ഷ്യം കണ്ടത്. ഇതോടെ ആദ്യപകുതിയില്‍ സാല്‍ഗോക്കര്‍ 2-1ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കുക എന്ന ലക്ഷ്യത്തോടെ ഈസ്റ്റ്ബംഗാളായിരുന്നു കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയത്. എന്നാല്‍ സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം നഷ്ടമായതോടെ സമനില ഗോള്‍ വിട്ടുനിന്നു. 78-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ സ്നേഹജ് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും അവര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ കളിയുടെ ഇഞ്ചുറി സമയത്ത് ഹോകിപ് തന്റെ രണ്ടാമത്തെയും ടീമിന്റെ മൂന്നാമത്തെ ഗോളും സ്വന്തമാക്കി. 10 മത്സരങ്ങള്‍ കളിച്ച സാല്‍ഗോക്കറിന്റെ രണ്ടാം വിജയമാണിത്. ആറ് മത്സരങ്ങള്‍ തോറ്റ സാല്‍ഗോക്കര്‍ രണ്ട് സമനിലയും സ്വന്തമാക്കി. എട്ട് പോയിന്റുമായി എട്ടാം സ്ഥാനത്ത്.
തോറ്റെങ്കിലും 9 കളികളില്‍ നിന്ന് 17 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു മത്സരത്തില്‍ ഒന്നാം സ്ഥാനത്തു തുടരുന്ന മോഹന്‍ ബഗാന് സ്പോര്‍ട്ടിങ് ഗോവയുമായി 1-1ന് സമനില പാലിച്ചു. മോഹന്ബഗാന് വേണ്ടി ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് ഗോള്‍ നേടിയപ്പോള്‍ സ്പോര്‍ട്ടിങ്ങിന്റെ സമനില ഗോളും ബഗാന് താരത്തിന്റെ സംഭാവനയായിരുന്നു. രാജു ഗെയ്ക്ക്വാദാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. മോഹന്ബഗാന് 10 കളികളില്‍ നിന്ന് 22 പോയിന്റാണുള്ളത്. സ്പോര്‍ട്ടിങ് 13 പോയിന്റുമായി നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: