പാനൂര്‍ (കണ്ണൂര്‍): കതിരൂര്‍ മനോജ് വധത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന് സിബിഐയ്ക്കു മുന്നിലേക്ക്.——നെഞ്ചുവേദനയെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക്് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ച പി.ജയരാജനെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ വാര്‍ഡിലേക്ക് മാറ്റിയതോടെ സിബിഐ നല്കിയ കസ്റ്റഡി അപേക്ഷയ്ക്ക് അനുകൂല സാഹചര്യമാണ്.
ശ്രീചിത്രയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാണ് 4ന് കസ്റ്റഡി അപേക്ഷയിന്‍ മേല്‍ വിധിയുണ്ടാവുക.—നിലവില്‍ ആരോഗ്യസ്ഥിതി തൃപ്തികരമായതിനാല് മറ്റു പരിശോധനകള്‍ ആവശ്യമില്ലെന്ന നിലപാടാണ് ഡോക്ടര്മാര്ക്കുളളത്.—ശ്രീചിത്രയില്‍ നിന്നുമുളള മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കണമെന്ന സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ:കെ.—കൃഷ്ണകുമാറിന്റെ വാദം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ജഡ്ജി വി.ജി.—അനില്‍കുമാര്‍ 4ലേക്ക് ഹര്‍ജി മാറ്റിയത്. കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സിബിഐ.
—ദിവസം 24 തവണ മരുന്നു കഴിക്കുന്ന പി.—ജയരാജന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന നിലപാടാണ് അഡ്വ:വിശ്വന് കോടതിയെ അറിയിച്ചത്.—പരിയാരത്ത് നിന്നും പി.—ജയരാജനെ ചികിത്സിച്ച ഡോ:അഷറഫ് പി.ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കോടതിയെ നേരത്തെ അറിയിച്ചതാണ്. അതുപ്രകാരമാണ് റിമാന്‍ഡു തടവുകാരനായ പി.ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുന്നതും. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ —ജയരാജന് ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് കണ്ടെത്തിയിരുന്നു.—
ഈ മാസം 11 വരെയാണ് ജയരാജനെ റിമാന്‍ഡു ചെയ്തിട്ടുള്ളത്.—നാലിന് അനുകൂല വിധി ലഭ്യമാകുമെന്ന പ്രതീക്ഷയില്‍ അന്വേഷണസംഘം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: