തിരുവനന്തപുരം: സംവിധായകന് ഹരികുമാറിന് മികച്ച കഥാകൃത്തിനുള്ള പുരസ്കാരം നേടിക്കൊടുത്ത കാറ്റു മഴയും എന്ന ചിത്രത്തിന്റെ കഥ സംബന്ധിച്ചു വിവാദം. തിരക്കഥാകൃത്തായ നജീം കോയ 2003 ല്‍ ഹരികുമാറിനോടു പറഞ്ഞ കഥ അദ്ദേഹം സ്വന്തം പേരെഴുതി നല്കി അവാര്‍ഡു നേടിയെന്നാണ് ആക്ഷേപം.
വഞ്ചനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫെഫ്കയ്ക്കു പരാതി നല്‍കുമെന്നും ഫ്രൈഡേ എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നജീം കോയ പറഞ്ഞു. ഫ്രൈഡേ കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് അതുപോലൊരു കഥ വേണമെന്നാവശ്യപ്പെട്ട് ഹരികുമാര്‍ എന്നെ സമീപിച്ചത്. മുന്‍പു പലരോടും പറഞ്ഞ കഥ ഹരികുമാറിനോടും പങ്കുവച്ചു. പിന്നീടു ചര്‍ച്ച നടന്നില്ല. എന്നാല്‍, ഈ കഥ സന്തോഷ് ഏച്ചിക്കാനത്തെക്കൊണ്ട് എഴുതിക്കുകയാണെന്ന് അറിഞ്ഞു. തുടര്‍ന്ന് ഫെഫ്കയില്‍ പരാതി നല്കി. ഹരികുമാറും സന്തോഷ് എച്ചിക്കാനവും ചേര്‍ന്നു കരാറുണ്ടാക്കുകയും 25,000 രൂപ പ്രതിഫലമായി എനിക്കു നല്‍കാമെന്നും സിനിമയിലും പോസ്റ്ററിലും കഥാകൃത്തായി എന്റെ പേരു വയ്ക്കാമെന്നുമായിരുന്നു കരാര്‍.
തുടര്‍ന്നു നിരവധി തവണ ആവശ്യപ്പെട്ടിട്ടും പണം തന്നില്ല. അവാര്‍ഡു പ്രഖ്യാപിച്ചപ്പോഴാണ് കഥയുടെ അവകാശവും അദ്ദേഹത്തിന്റെ പേരിലാണെന്നു മനസിലായതെന്നും നജീം കോയ പറഞ്ഞു. കഥ നജീം കോയയുടേതു തന്നെയാണെന്നു ഹരികുമാര്‍ സമ്മതിച്ചു. കരാറില്‍ ഒപ്പിട്ടതു ശരിയാണെന്നും പരാതി ലഭിച്ചാല്‍ ഫെഫ്ക വീണ്ടും വിഷയത്തില്‍ ഇടപെടുമെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: