തിരുവനന്തപുരം: മന്ത്രി കെ.ബാബുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ജലീഷ് പീറ്ററിന് കാലാവധി തീരും മുന്‍പ് പുതിയ നിയമനം. ജലീഷ് പീറ്ററിനെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടറായി നിയമിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം.
മന്ത്രിമാരുടെ പേഴ്സണല്‍ സ്്റ്റാഫ് അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ കാലാവധി തീരും മുറയ്ക്ക് ഉന്നത പദവികളില്‍ നിയമനം നല്‍കുന്നത് ശരിയല്ലെന്ന് ചില മന്ത്രിമാര്‍ ചൂണ്ടിക്കാട്ടി. ഇത് മറികടന്നാണ് നിയമനം. മന്ത്രി കെ.ബാബു ഇത് മന്ത്രിസഭയില്‍ അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ചതിനാല്‍ മന്ത്രിമാര്‍ പിന്നീട് യോജിക്കുകയായിരുന്നു.
ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യനും നിയമനത്തോട് വിയോജിച്ചിരുന്നു. സര്‍ക്കാര്‍ സെക്രട്ടറിയുടെ പദവിയാണ് സെന്റര്‍ ഡയറക്ടര്‍ക്ക് നല്‍കിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്,സിവില്‍ സര്‍വീസ് തുടങ്ങിയ പരീക്ഷകള്‍ക്കു പരിശീലനം നല്‍കുകയാണ് സെന്ററിന്റെ ലക്ഷ്യം.
കൊച്ചിയിലെ ഫിഷറീസ് സര്‍വകലാശാല രജിസ്ട്രാറാണ് സ്്പെഷല്‍ ഓഫീസര്‍. ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്ററിന്റെ ചട്ടങ്ങള്‍ പോലും തയ്യാറായിട്ടില്ല.
സെന്ററിന്റെ രൂപീകരണം ധനകാര്യ, നിയമവകുപ്പുകളുടെ പരിശോധനയിലാണ്. മരടിലുള്ള ഫിഷറീസ് സര്‍വകലാശാല ക്യാമ്പസിലാണ് താല്‍ക്കാലികമായി സ്ഥാപനം പ്രവര്‍ത്തിക്കുക. സര്‍ക്കാരിന് കീഴിലുള്ള ഒരു സ്ഥാപനത്തിന്റെ ഡയറക്ടറെ നിയമിക്കണമെങ്കില്‍ സ്പെഷ്യല്‍ റൂള്‍സ് ആവശ്യമാണ്. വിദ്യാഭ്യാസ സ്ഥാപനമായതിനാല്‍ ഡയറക്ടര്‍ക്ക് കുറഞ്ഞത് പിഎച്ച്ഡിയെങ്കിലും വേണം. ഇതെല്ലാം മറികടന്നാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: