തൊടുപുഴ: വണ്ണപ്പുറം മുണ്ടന്മുടിയില് കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ആമീന്‍ ബ്ലേഡുകാരുമായെത്തിയതിനെത്തുടര്ന്ന് സംഘര്‍ഷം. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. മുണ്ടന്മുടി ഒടിയപാറയില്‍ വീട് ഒഴിപ്പിക്കാനെത്തിയ മുട്ടം ജില്ലാ കോടതി ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശിനി ജയ വി(40), വണ്ണപ്പുറം സ്വദേശി ജോബി, വീട്ടിലെ താമസക്കാരിയായ ഒടിയപാറ നെടുമറ്റത്തുംചാലില് സ്മിത സിബി(36) ഇവരുടെ പിതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജോബിയുടെ തലയ്ക്കാണ് പരിക്കേറ്റത്. ഉളികൊണ്ട് മുറിവേറ്റ സ്മിതയുടെ വയറിന് 9 തുന്നിക്കെട്ടുണ്ട്. ഇവരുടെ പിതാവിന്റെ കാലിനാണ് മുറിവേറ്റിരിക്കുന്നത്.
സംഭവത്തില്‍ ആമീന്‍ പറയുന്നതിങ്ങനെ: തൊടുപുഴ മുനിസിഫ് കോടതിയുടെ ഉത്തരവ് പ്രകാരം താഴ്തകര്‍ത്ത് വീട്ടുപകരണങ്ങള്‍ മാറ്റി കേസിലെ വാദിയായ കുര്യക്കോസിന് വീട് കൈമാറാനായാണ് താന്‍ ഇന്നലെ രാവിലെ 10.30 ഓടെ ഒടിയപാറയിലെത്തിയത്. നിലവില്‍ സിബിയും കുടുംബവുമാണ് ഇവിടെ താമസിച്ച് വരുന്നത്. സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥനും ആശാരിയും ഉള്‍പ്പെടെ ഒപ്പം നാലോളം പേരുമുണ്ടായിരുന്നു. വീട്ടിലെ താമസക്കാരിയായ സ്മിതയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 2 മണിക്കൂര്‍ കഴിഞ്ഞെ എത്തുകയുള്ളു എന്ന് അറിയിച്ചു. ഏറെ നേരം കാത്തിരുന്ന ശേഷം ഇവര്‍ എത്താതതിനെ തുടര്‍ന്ന് വീടിന്റെ താഴ് പൊളിച്ച് ഉള്ളില്‍ കയറി. ഈസമയം കാളിയാര്‍ പോലീസ് സ്മിത നേരിട്ട് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി. കാളിയാര്‍ സിഐയുടെ മദ്ധ്യസ്ഥതയില്‍ പ്രശ്നം താല്‍ക്കാലികമായി രമ്യതയിലാക്കി. 5 ദിവസത്തിനകം പണം നല്കിയാല് വീട് കൈമാറിക്കൊള്ളാമെന്ന് ഉറപ്പ് വാങ്ങി നല്കി ഇരുകക്ഷികളെയും പറഞ്ഞയച്ചു. എന്നാല്‍ കോടതി വിധി നടക്കട്ടെയെന്നും അറിയിച്ചു. ഉച്ചകഴിഞ്ഞ 3.15 ഓടെ വിധി നടപ്പാക്കുന്നതിനിടെ സ്റ്റേഷനില്‍ നിന്നും മടങ്ങിയെത്തിയ സ്മിത തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആമീന്‍ പറഞ്ഞു.ഭയന്ന് മാറിയ തന്നെ സമീപത്തെ വീട്ടിലെത്തിയാണ് ആക്രമിച്ചതെന്നും തങ്ങളോടുള്ള ദേഷ്യത്തിന് സ്മിത സ്വയം ഉളിയെടുത്ത് കുത്തുകയായിരുന്നു എന്നുമാണ് ആമീന്‍ പറയുന്നത്. അതേസമയം ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ തങ്ങള്‍ക്ക് അല്പം സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതെ തങ്ങളെ ആക്രമിക്കുകയായിരിന്നു എന്നാണ് സ്മിത പറയുന്നത്. 2010 ല്‍ തന്റെ ഭര്‍ത്താവ് സിബി 4 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നെന്നും ഇതില്‍ കൂടുതല്‍ തുക അടച്ചതാണെന്നുമാണ് സ്മിത പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന കേസിലാണ് വീട് കടവൂര്‍ കുളപ്പുറം പന്തയ്ക്കല്‍ കുര്യാക്കോസിന്റെ പേരില്‍ കോടതി ഉത്തരവ് പ്രകാരം എഴുതി നല്ക
ിയത്. ദീര്‍ഘനാളായി കേസ് സംബന്ധിച്ച് തര്‍ക്കം നടക്കുന്നതായി കാളിയാര്‍ പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് കാളിയാര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആമീന്‍ പോലീസിനെ അറിയിക്കാതെ ബ്ലേഡുകാരുമായി വീടൊഴിപ്പിക്കാനെത്തി പ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: