തിരുവനന്തപുരം: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അവകാശവാദം സിപിഐ ചൊവ്വാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിച്ചിട്ടുണ്ട്. മുമ്പ് ഒഴിവുവന്ന സീറ്റുകള്‍ക്ക് പകരം നല്‍കിയത് പരാജയം ഉറപ്പായ സീറ്റുകളായിരുന്നു.
സിപിഎമ്മിന് നാലും സിപിഐക്ക് രണ്ടും സീറ്റാണ് ഉണ്ടായിരുന്നത്. സീറ്റുകളില്‍ ഒഴിവുവന്നപ്പോള്‍ സിപിഎമ്മിന് നാലില്‍ രണ്ട് സീറ്റുകളുണ്ട്. സിപിഐക്ക് രണ്ട് സീറ്റ് ഒഴിഞ്ഞപ്പോള്‍ ഒന്നും തിരിച്ചുകിട്ടിയില്ല. അതുകൊണ്ടുതന്നെ ഒരു സീറ്റിന് ഇത്തവണ അര്‍ഹതയുണ്ട്. ഇക്കാര്യം മുന്നണിയോഗത്തില്‍ വ്യക്തമാക്കിയതായും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അസത്യ അവകാശവാദങ്ങളുടെ പെരുമഴയാണ് ഇപ്പോള്‍ നടക്കുന്നത്. ദിനംപ്രതി മന്ത്രിസഭായോഗം ചേര്‍ന്ന് പുതിയ പ്രഖ്യാപനം നടത്തുന്നു. 1,35,000 കോടി രൂപയുടെ കടബാധ്യതയില്‍ നില്ക്കുന്ന ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പുതിയ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കുന്നതെന്നും കാനം ചോദിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: