ന്യൂദല്‍ഹി : സെന്‍ട്രല്‍ റെയില്‍വേ വെബ്സൈറ്റ് തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദ ഹാക്ക് ചെയ്തു. ഭുസാവല്‍ ഡിവിഷന്റെ വെബ്സൈറ്റിലാണ് ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ട് ഹാക്ക് ചെയ്തത്. റെയില്‍ വകുപ്പിന്റെ ഭരണപരമായ കാര്യങ്ങള്‍ക്ക് വേണ്ടി ഒരുക്കിയിട്ടുള്ളതാണ് ഈ വെബ്സൈറ്റ്. ഇത് ചുരുങ്ങിയ സമയത്തേക്കെങ്കിലും ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായി വീഴ്ചയായാണ് കരുതുന്നത്.
തെക്കന്‍ ഏഷ്യയിലെ അല്‍ ഖ്വയ്ദ തലവന്‍ മൗലാന ആസിം ഉമര്‍ ഭാരതീയ മുസ്ലീങ്ങള്‍ക്ക് നല്കുന്ന സന്ദേശമാണ് വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ‘എന്താണ് ഈ സമുദ്രത്തില്‍ തിരകളില്ലാത്തത്?’ എന്ന് ചോദ്യം ഉന്നയിച്ചുകൊണ്ടാണ് ഉമറിന്റെ 11 പേജുള്ള സന്ദേശമണുണ്ടായിരുന്നത്. ഷാ മുഹാദിത് ദെല്ഹാവിക്ക് ജന്മം നല്കിയ ദില്ലിയുടെ മണ്ണില്‍, ജിഹാദിന്റെ പാഠങ്ങള്‍ മറന്ന ഭാരതീയ മുസ്ലീങ്ങളെ അദ്ദേഹം ഒരിക്കല്‍ കൂടി വന്ന് പഠിപ്പിക്കണമെന്നും ജിഹാദിനായി പോരാടാന്‍ പ്രേരിപ്പിക്കണമെന്നും സന്ദേശം പറയുന്നു.
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പരാജയത്തിനായി ജിഹാദിനിറങ്ങാനും സന്ദേശത്തില്‍ ആഹ്വാനമുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഉമറിനെ കഴിഞ്ഞ വര്ശമാണ് ഭാരത ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ മേധാവിയാക്കിയത്. 1992 ലെ ബാബാറി മസ്ജിദ് സംഭവത്തിന് ശേഷമാണ് ഉമര്‍ ജിഹാദി പ്രസ്ഥാനത്തില്‍ സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: