കൊച്ചി: പൊതുമരാമത്ത്, ജലവിഭവ വകുപ്പുകളില്‍ ടെണ്ടര്‍ ക്ഷണിക്കാതെ 1013.7 കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്താന്‍ സിപിഎം ഭരിക്കുന്ന തൊഴിലാളി സഹകരണ സംഘത്തിന് സര്‍ക്കാര്‍ അനുമതി. ഇതിലൂടെ 250 കോടി രൂപ സര്‍ക്കാരിന് നഷ്ടം സംഭവിക്കുമെന്ന് ആരോപണം. എജന്‍സികള്‍ക്ക് നടത്തിപ്പ് ചെലവായി നല്‍കേണ്ട തുകയും അവ സ്വയം തയ്യാറാക്കുന്ന അടങ്കലുകളുമാണ് നഷ്ടം വരുത്തുകയെന്നും പറയുന്നു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, ആര്യാടന് മുഹമ്മദ്, എം.കെ.മുനീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍, ഭരണ- പ്രതിപക്ഷ എംഎല്‍എമാരായ എം. ഉമ്മര്‍, പി.ഉബൈദുള്ള, എളമരം കരീം, എ.പ്രദീപ്കുമാര്‍ എന്നിവരുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ടെണ്ടര്‍ ഇല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഊരാളുങ്കല്‍ തൊഴിലാളി സഹകരണ സംഘത്തിനാണ് നിര്‍മ്മാണ ചുമതല. കരാര്‍ ചട്ടങ്ങള്‍ എല്ലാം തന്നെ മറികടന്നാണ് സിപിഎം സഹകരണ സംഘത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 250 കോടി രൂപയില്‍ കൂടുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ സംഘത്തിന് നല്കുവാന് പാടില്ല.
വലിയിഴക്കല്പാലം(146.50കോടി), നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-എടവണ്ണ-മഞ്ചേരി-മലപ്പുറം-വേങ്ങര-പരപ്പനങ്ങാടി റോഡ്(90 കോടി), രാമനാട്ടുകര മേല്‍പ്പാലം(85 കോടി), തൊണ്ടയോട് മേല്‍പ്പാലം(59 കോടി), ഹില്‍ ഹൈവേ-ചെറുപുഴ-പയ്യാവൂര്‍-ഉളിക്കല്‍-വള്ളിത്തോട് റോഡ്(237.20 കോടി) എന്നിങ്ങനെ 977.7 കോടിയും റിവര്‍ മാനേജ്മെന്റ് വക മാറ്റി 16 പാലങ്ങള്‍ പണിയുന്നതിനായി 36 കോടി നിര്‍മ്മിതി കേന്ദ്രത്തെയുമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കരാറുകാരെ ഒഴിവാക്കിയാണ് കോടികള്‍ നഷ്ടമുണ്ടാക്കുന്ന പണികള്‍ ടെണ്ടറില്ലാതെ നല്‍കിയിരിക്കുന്നത്. നിലവില്‍ ആയിരം കോടി രൂപയുടെ കുടിശിക സര്‍ക്കാര്‍ കാരാറുകാര്‍ക്ക് നല്‍കാനുണ്ട്.
നേരത്തെ 3000 കോടിയാണുണ്ടായിരുന്നത്. ഇത് കുറച്ചെങ്കിലും നല്‍കിയത് ഗവണറുടെ ഇടെപടല്‍ മൂലമാണെന്ന് ഗവ. കോണ്ട്രാറ്റേഴ്സ് അസോസിയേഷന് ഭാരാവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പിള്ളി, സെക്രട്ടറി കെ.ഡി.ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: